കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള എൻഡിഎ നേതാക്കളുടെ സംഘത്തിൽ പിസിജോര്‍ജും. എൻഡിഎയുടെ പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന വിജയ് സങ്കൽപ്പ് യാത്രയ്ക്ക് നേതൃത്വം നൽകാനാണ് മോദി കോഴിക്കോട്ടെത്തുന്നത്. മോദിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. പ്രധാനമന്ത്രിയ്ക്കായി കോഴിക്കോട് ബീച്ചിൽ ഒരുക്കുന്ന വേദിയുടെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. 50 അടി നീളവും 30 അടി വീതിയുമുള്ള വേദിയാണ് പ്രധാനമന്ത്രി മോദിയെ വരവേൽക്കാനായി കോഴിക്കോട് തയ്യാറാക്കുന്നത്. മോദിയെ സ്വീകരിക്കാനായി എത്തുന്ന വിവിധ എൻഡിഎ നേതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം മുന്നണിയിൽ ചേര്‍ന്ന ജനപക്ഷം പാര്‍ട്ടി നേതാവ് പി സി ജോര്ജുമുള്ളത്.
വെള്ളിയാഴ്ച വൈകിട്ട് 6.10നാണ് പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി കോഴിക്കോടെത്തുന്നത്. അവിടെ നിന്ന് റോഡ് മാര്‍ഡം 6.40ന് കോഴിക്കോട് ബീച്ചിലെത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 2000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള, വിവിധ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാര്‍ത്ഥികള്‍, മറ്റ് എൻഡിഎ നേതാക്കള്‍ തുടങ്ങിയവര്‍ മോദിയെ സ്വീകരിക്കാനെത്തും. അൻപതിനായിരത്തോളം പ്രവര്‍ത്തകര്‍ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പരിപാടിയുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് 6.10നാണ് പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി കോഴിക്കോടെത്തുന്നത്. അവിടെ നിന്ന് റോഡ് മാര്‍ഡം 6.40ന് കോഴിക്കോട് ബീച്ചിലെത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 2000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള, വിവിധ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാര്‍ത്ഥികള്‍, മറ്റ് എൻഡിഎ നേതാക്കള്‍ തുടങ്ങിയവര്‍ മോദിയെ സ്വീകരിക്കാനെത്തും. അൻപതിനായിരത്തോളം പ്രവര്‍ത്തകര്‍ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പരിപാടിയുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.