ജനപക്ഷം കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. ബിജെപിയുമായും സിപിഎമ്മിന്റെ മുന്നണിയുമായും സഹകരിക്കില്ല. ചർച്ചയ്ക്കായി കമ്മിറ്റിയെ നിയോഗിച്ചെന്നും പി സി ജോർജ്ജ് പറഞ്ഞു. നിലവിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് പി സി ജോർജ്ജിന്റെ ജനപക്ഷം. അടുത്തയിടെ സിപിഎമ്മുമായുള്ള സഹകരണം ഉപേക്ഷിച്ച് പ്രദേശിക തലത്തിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ പി സി ജോർജ്ജിന്റെ ജനപക്ഷം തീരുമാനിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പരിപാടികളിൽ ജോർജ്ജ് പങ്കെടുക്കുകയും ചെയ്തിരുന്നു. ശബരിമല വിഷയത്തിൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിക്കുകയും ഒ രാജഗോപാലിനോടൊപ്പം ഒറ്റ ബ്ലോക്കായി നിൽക്കുമെന്ന് ജോർജ്ജ് വ്യക്തമാക്കുകയും ചെയ്തിരുന്നു
മൂന്ന് വർഷത്തെ തീരുമാനത്തിലൊടുവിലാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് പി സി ജോർജ്ജ് സമയം മലയാളത്തോട് പറഞ്ഞിരുന്നു.
അതേസമയം പ്രളയ ദുരിതാശ്വാസത്തിന്റെ കാര്യത്തിൽ പി സി ജോർജ്ജ് പിണറായിയെ അഭിനന്ദിച്ചിരുന്നു. പ്രളയകാലത്ത് മുഖ്യമന്ത്രി നടത്തിയ ഇടപെടൽ മറക്കാനാവില്ലെന്നും ജോർജ്ജ് പറഞ്ഞു.
മൂന്ന് വർഷത്തെ തീരുമാനത്തിലൊടുവിലാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് പി സി ജോർജ്ജ് സമയം മലയാളത്തോട് പറഞ്ഞിരുന്നു.
അതേസമയം പ്രളയ ദുരിതാശ്വാസത്തിന്റെ കാര്യത്തിൽ പി സി ജോർജ്ജ് പിണറായിയെ അഭിനന്ദിച്ചിരുന്നു. പ്രളയകാലത്ത് മുഖ്യമന്ത്രി നടത്തിയ ഇടപെടൽ മറക്കാനാവില്ലെന്നും ജോർജ്ജ് പറഞ്ഞു.