ആപ്പ്ജില്ല

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം; പിസി ജോര്‍ജ് മാപ്പ് പറഞ്ഞു

മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമർശത്തിൽ ഒരു വാക്കുമാത്രം അടർത്തിയെടുത്തു അദ്ദേഹത്തിന്റെ എതിരാളികൾ വളരെ മോശമായ രീതിയിൽ പകപോക്കലിനായി വ്യാപകമായി പ്രചരിപ്പിച്ചെന്ന് പിസി

Samayam Malayalam 9 Nov 2018, 8:05 pm
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ പിസി ജോര്‍ജ് എംഎല്‍എ മാപ്പ് പറഞ്ഞു. നേരത്തേ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിക്കെതിരെ ജോര്‍ജ് മോശം ഭാഷയില്‍ സംസാരിച്ചിരുന്നു. പിണറായി വിജയന് തലയ്ക്ക് സുഖമില്ലെന്നും ഭ്രാന്താശുപത്രിയില്‍ കൊണ്ടുപോകണമെന്നും അര്‍ത്ഥം വരുന്ന പരാമര്‍ശങ്ങളാണ് പിസി ജോര്‍ജ് നടത്തിയത്. ഇത് തെറ്റായിപ്പോയെന്നും ഖേദം രേഖപ്പെടുത്തുന്നുവെന്നുമാണ് പിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
Samayam Malayalam PC George


"കഴിഞ്ഞ ദിവസം പൂജകൾക്കായി ശബരിമയിൽ നടതുറന്നപ്പോൾ ആയിരകണക്കിന് വരുന്ന പോലീസിനെ അണിനിരത്തി നിയന്ത്രണങ്ങളുടെ പേരിൽ അയ്യപ്പ ദർശനത്തിനു എത്തിയ ഭക്തരെ വഴിയിൽ തടയുന്നതിനും മറ്റും നേരിൽ മനസിലാക്കാൻ പമ്പയിൽ ചെന്നിരുന്നു. അവിടെ വച്ച് ഈ നടപടികളെ കുറിച്ച് ഒരു ചാനൽ പ്രവർത്തകന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ നിന്ന് മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമർശത്തിൽ ഒരു വാക്കുമാത്രം അടർത്തിയെടുത്തു അദ്ദേഹത്തിന്റെ എതിരാളികൾ വളരെ മോശമായ രീതിയിൽ പകപോക്കലിനായി വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണാനിടയായി. നിലപാടുകളിൽ വിയോജിപ്പുകൾ ഉണ്ടെങ്കിലും എന്റെ പരമാർശം തികച്ചും വ്യക്തിപരമായി പോയി എന്ന തോന്നലുള്ളതിനാൽ അദ്ദേഹത്തോട് എന്റെ ഖേദം ഞാൻ പ്രകടിപ്പിക്കുന്നു."- പിസി ജോര്‍ജ് ഫോസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:-

ശബരിമലയിൽ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിധിവന്നപ്പോൾ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം വിശ്വാസ സമൂഹത്തെ മറന്ന് വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കൈക്കൊണ്ടത്. ഒരു വിശ്വാസി എന്ന നിലക്ക് അന്നുമുതൽ ഇന്നുവരെയും വിശ്വാസ സമൂഹത്തോടൊപ്പം വിശ്വാസങ്ങളും, ആചാരങ്ങളും സംരക്ഷിക്കപെടെണമെന്ന ഉറച്ച നിലപാടാണ് ഈ വിഷയത്തിൽ ഞാൻ സ്വീകരിച്ചിട്ടുള്ളത്.

തങ്ങളുടെ ആചാരങ്ങളും, പൈതൃകങ്ങളും, സംസ്കാരവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി വിശ്വാസികൾ പന്തളത്ത് തെരുവിൽ ഇറങ്ങിയപ്പോൾ രാഷ്ട്രീയം മാറ്റി വെച്ച് വിശ്വാസ സമൂഹത്തിന്റെ വികാരമെന്തെന്നറിയുന്ന ജനപ്രതിനിധി എന്ന നിലക്കാണ് അവിടെയെത്തിയതും, അവർക്കൊപ്പം നിലകൊണ്ടതും. എന്നാൽ സമരം ശക്തമായതോടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി വിശ്വാസ സമൂഹത്തെ സവർണ്ണനെന്നും, അവർണ്ണനെന്നും വേർതിരിച്ച് അവരെ രണ്ടുതട്ടിലാക്കി രാഷ്ട്രീയ മുതലെടുപ്പിനായുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങൾ ഉണ്ടാകുകയും പരസ്പരം രാഷ്ട്രീയ ചേരി തിരിഞ്ഞ് ശബരിമലയെ രാഷ്ട്രീയ വിഷയമാക്കി മാറ്റുകയും ചെയ്തു.

മതമൈത്രിയുടെ പ്രതീകമായ ശബരിമലയുടെ കവാടമായ എരുമേലിയിൽ വിശ്വാസം സംരക്ഷിക്കപെടെണമെന്ന ആവശ്യവുമായി ഞാനുൾപ്പടെ നൂറു കണക്കിനാളുകൾ ഉപവാസമിരുന്നപ്പോൾ സർവ്വമത വിശ്വാസികളും അയ്യപ്പ വിശ്വാസികൾക്കൊപ്പം അണിനിരന്നു.

വളരെ ചെറിയ ശതമാനം മാത്രമുള്ള നിരീശ്വരവാദികളും, ആക്റ്റിവിസ്റ്റെന്ന പേരിൽ കുറച്ച് അഴിഞ്ഞാട്ടക്കാരും ചേർന്ന് മൂന്നര കോടിയിൽ പരം വരുന്ന വിശ്വാസ സമൂഹത്തോട് വെല്ലുവിളി പ്രഖ്യാപിച്ച് ശബരിമല കയറാൻ കയറാൻ വന്നപ്പോൾ ഈ വിഷയത്തിൽ എനിക്ക് തോന്നിയ അമർഷവും, പ്രതിഷേധവും പരസ്സ്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കഴിഞ്ഞ ദിവസം പൂജകൾക്കായി ശബരിമയിൽ നടതുറന്നപ്പോൾ ആയിരകണക്കിന് വരുന്ന പോലീസിനെ അണിനിരത്തി നിയന്ത്രണങ്ങളുടെ പേരിൽ അയ്യപ്പ ദർശനത്തിനു എത്തിയ ഭക്തരെ വഴിയിൽ തടയുന്നതിനും മറ്റും നേരിൽ മനസിലാക്കാൻ പമ്പയിൽ ചെന്നിരുന്നു. അവിടെ വച്ച് ഈ നടപടികളെ കുറിച്ച് ഒരു ചാനൽ പ്രവർത്തകന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ നിന്ന് മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമർശത്തിൽ ഒരു വാക്കുമാത്രം അടർത്തിയെടുത്തു അദ്ദേഹത്തിന്റെ എതിരാളികൾ വളരെ മോശമായ രീതിയിൽ പകപോക്കലിനായി വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണാനിടയായി. നിലപാടുകളിൽ വിയോജിപ്പുകൾ ഉണ്ടെങ്കിലും എന്റെ പരമാർശം തികച്ചും വ്യക്തിപരമായി പോയി എന്ന തോന്നലുള്ളതിനാൽ അദ്ദേഹത്തോട് എന്റെ ഖേദം ഞാൻ പ്രകടിപ്പിക്കുന്നു.

ഞാൻ നൽകിയത് ഉൾപ്പടെയുള്ള റിവ്യൂ ഹര്ജികളിന്മേൽ ബഹുമാനപെട്ട കോടതിയെ കാര്യങ്ങൾ മനസിലാക്കിക്കാൻ കഴിയുമെന്നും കോടതിയിൽ നിന്നും അനുകൂല വിധി നേടാൻ സാധിക്കുമെന്നും വിശ്വാസ സമൂഹത്തോടൊപ്പം ഞാനും കരുതുന്നു. അങ്ങനെ അയ്യപ്പ സന്നിധാനം അഴിഞ്ഞാട്ടക്കാർക്കുള്ള വേദി ആകാതിരിക്കാൻ നമുക്ക് പ്രാർത്ഥന പൂർവം കാത്തിരിക്കാം.
- പി.സി. ജോർജ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്