കാസര്‍കോട്: കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം ഒളിപ്പിച്ച ആയുധങ്ങള്‍ പീതാംബരൻ തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പീതാംബരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും. താൻ നേരിട്ടാണ് കാസര്‍കോട് ഇരട്ടക്കൊലപാതകം നടപ്പാക്കിയതെന്നാണ് പീതാംബരൻ മൊഴിനല്കിയിരിക്കുന്നത്. താൻ നേരിട്ടാണ് കൃപേഷിനെ അടിച്ചു വീഴ്ത്തിയത്. സംഭവത്തിൽ ക്വട്ടേഷൻ സംഘങ്ങള്‍ക്ക് പങ്കില്ലെന്ന് പീതാംബരൻ മൊഴി നല്‍കിയിട്ടുണ്ട്. അപമാനത്തിൽ മനം നൊന്താണ് താൻ കൊല നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്നും പോലീസ് പറയുന്നു.
അതേസമയം, പാര്‍ട്ടി നിര്‍ദ്ദേശം നല്‍കാതെ പീതാംബരൻ കൊല നടത്തില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. അടുത്തിടെയുണ്ടായ സംഭവത്തിൽ കൈയൊടിഞ്ഞ പീതാംബരൻ കൊലപാതകത്തിൽ പങ്കെടുക്കില്ലെന്നും പീതാംബരൻ മറ്റാര്‍ക്കോ വേണ്ടി കുറ്റമേറ്റെടുത്തതാണെന്നും പീതാംബരന്റെ ഭാര്യ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികളെ തള്ളിപ്പറഞ്ഞ സിപിഎം ഇതോടെ പ്രതിക്കൂട്ടിലായി. കൊലപാതകത്തിനു പിന്നാലെ പീതാംബരനെ പോലീസ് കസ്റ്റഡിയിലെടുത്തയുടൻ സിപിഎം ഇയാളുടെ പ്രാഥമിക അംഗത്വം റദ്ദാക്കിയിരുന്നു.
പെരിയയിൽ നടന്ന കൊലപാതകത്തിൽ പീതാംബരൻ ഉള്‍പ്പെടെ ആറുപേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. പീതാംബരൻ ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴിയിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ ഇവരുടെ മൊഴി പോലീസ് പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിയിലുള്ളവരുമായി തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
അതേസമയം, പാര്‍ട്ടി നിര്‍ദ്ദേശം നല്‍കാതെ പീതാംബരൻ കൊല നടത്തില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. അടുത്തിടെയുണ്ടായ സംഭവത്തിൽ കൈയൊടിഞ്ഞ പീതാംബരൻ കൊലപാതകത്തിൽ പങ്കെടുക്കില്ലെന്നും പീതാംബരൻ മറ്റാര്‍ക്കോ വേണ്ടി കുറ്റമേറ്റെടുത്തതാണെന്നും പീതാംബരന്റെ ഭാര്യ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികളെ തള്ളിപ്പറഞ്ഞ സിപിഎം ഇതോടെ പ്രതിക്കൂട്ടിലായി. കൊലപാതകത്തിനു പിന്നാലെ പീതാംബരനെ പോലീസ് കസ്റ്റഡിയിലെടുത്തയുടൻ സിപിഎം ഇയാളുടെ പ്രാഥമിക അംഗത്വം റദ്ദാക്കിയിരുന്നു.
പെരിയയിൽ നടന്ന കൊലപാതകത്തിൽ പീതാംബരൻ ഉള്‍പ്പെടെ ആറുപേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. പീതാംബരൻ ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴിയിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ ഇവരുടെ മൊഴി പോലീസ് പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിയിലുള്ളവരുമായി തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.