കൊച്ചി: ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗാസസ് വാങ്ങാൻ കേന്ദ്രസർക്കാർ ആയിരം കോടി രൂപ ചെലവഴിച്ചെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കൊവിഡ് മൂലം രാജ്യം നട്ടംതിരിയുമ്പോഴാണ് ചാര സോഫ്റ്റ്വെയർ വാങ്ങാൻ കേന്ദ്രം ഇത്രയും രൂപ ചെലവഴിച്ചതെന്നും സുധാകരൻ പറഞ്ഞു. ഫോൺ ചോർത്തലിൽ പ്രതിഷേധിച്ച് എഐസിസിയുടെ ആഹ്വാനപ്രകാരം നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പാർട്ടിയുടേയും ആഭ്യന്തര കാര്യങ്ങൾ ചോർത്തിയത് കിരാത നടപടിയാണ്. രാഹുലിന്റെ ഫോൺ ചോർത്തിയാൽ കോൺഗ്രസ് പ്രവർത്തകർ വൈകാരികമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമിത്ഷാ ഇതിന് ഉത്തരവാദിയാണെങ്കിൽ അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. അമിത് ഷായെ തള്ളിപ്പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുന്നില്ലെങ്കിൽ അദ്ദേഹത്തിനും ഇതിൽ പങ്കുണ്ടെന്ന് പറയേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു.
ചാര സോഫ്റ്റ്വെയറും ഇസ്രായേൽ കമ്പനിയായ എൻഎസ്ഒയുടെ ഉത്പന്നങ്ങളും ഇന്ത്യയിൽ വാങ്ങുന്നത് കേന്ദ്രസർക്കാർ മാത്രമാണ്. ഇതിനായി നൂറ് മുതൽ ആയിരം കോടി രൂപ വരെയാണ് ചെലവഴിക്കുന്നത്. അന്തസും ആഭിജാത്യവും തറവാടിത്തവും ഇല്ലാത്ത സർക്കാരിനു മാത്രമേ ഇത്തരം ചാര പ്രവർത്തനത്തിന് നേതൃത്വം നൽകാനാകൂ എന്നും സുധാകരൻ വ്യക്തമാക്കി.
അമിത്ഷാ ഇതിന് ഉത്തരവാദിയാണെങ്കിൽ അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. അമിത് ഷായെ തള്ളിപ്പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുന്നില്ലെങ്കിൽ അദ്ദേഹത്തിനും ഇതിൽ പങ്കുണ്ടെന്ന് പറയേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു.
ചാര സോഫ്റ്റ്വെയറും ഇസ്രായേൽ കമ്പനിയായ എൻഎസ്ഒയുടെ ഉത്പന്നങ്ങളും ഇന്ത്യയിൽ വാങ്ങുന്നത് കേന്ദ്രസർക്കാർ മാത്രമാണ്. ഇതിനായി നൂറ് മുതൽ ആയിരം കോടി രൂപ വരെയാണ് ചെലവഴിക്കുന്നത്. അന്തസും ആഭിജാത്യവും തറവാടിത്തവും ഇല്ലാത്ത സർക്കാരിനു മാത്രമേ ഇത്തരം ചാര പ്രവർത്തനത്തിന് നേതൃത്വം നൽകാനാകൂ എന്നും സുധാകരൻ വ്യക്തമാക്കി.