ആപ്പ്ജില്ല

മാണിയുടെ പ്രതിപുരുഷനായി ജനം ജോസിനെ കാണുന്നു'; മുന്നണി വിടുന്നതിലെ അപകടം നേരത്തെ ഓർമ്മിപ്പിച്ചതാണെന്ന് കൊടിക്കുന്നിൽ

മാണിയുടെ മരണശേഷം ഇപ്പോഴും അദ്ദേഹത്തിന്റെ സ്വാധീനം നിലനിൽക്കുന്നുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ്.

Samayam Malayalam 20 Dec 2020, 8:44 pm
കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിടേണ്ടിവന്ന തിരിച്ചടിക്കു പിന്നാലെ പ്രതികരണവുമായി കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. കേരളാ കോൺഗ്രസ് മാണി വിഭാഗം മുന്നണി വിടുന്നതിലെ അപകടം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കെ എം മാണിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ജോസ് കെ മാണിയെ അദ്ദേഹത്തിന്റെ പ്രതിപുരുഷനായാണ് ജനം കാണുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
Samayam Malayalam jose k mani
കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി |Facebook


നേതൃമാറ്റം ആവശ്യപ്പെട്ടുള്ള പോസ്റ്റർ വിവാദം കോൺഗ്രസിന് നല്ലതല്ല. പോസ്റ്ററിന്റെ പേരിലോ ബാനറിന്റെ പേരിലോ നേതാക്കളെ മാറ്റുന്ന കീഴ്വഴക്കം കോൺഗ്രസിനില്ല. ഡിസിസികളിൽ നേതൃമാറ്റം ഉണ്ടായിരിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വത്തെ മാറ്റുന്നത് തിരിച്ചടി സൃഷ്ടിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രസ്താവനകൾക്ക് കോൺഗ്രസ് വിലക്കേർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് പരസ്യ പ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തിയത്.

അതേസമയം, പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ‘മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’ എന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് മുരളീധരന്റെ മറുപടി.

"സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ." എന്നുള്ള പോസ്റ്ററുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കെപിസിസി ആസ്ഥാനത്തിനു മുന്നിലും എംഎൽഎ ഹോസ്റ്റലിനു മുന്നിലുമാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്