തിരുവനന്തപുരം: വാക്സിൻ സ്വീകരിച്ചവര്‍ ഒറ്റ ദിവസം കൊണ്ട് 22 ലക്ഷം രൂപ സംഭാവന ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
"ഈ ഒരു നാടിന്റെ ശക്തി നമ്മൾ നേരത്തേയും തിരിച്ചറിഞ്ഞിട്ടുള്ളതല്ലേ. സ്വാഭാവികമായി ഇത്തരമൊരു കാര്യവുമായി ആളുകൾ മുന്നോട്ടുവരുന്നു എന്നതാണ് കാണേണ്ട കാര്യം. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ പിന്തുണയും ഇടപെടലുമാണ്. ഇന്ന് വൈകിട്ട് നാലര വരെ വാക്സിൻ സ്വീകരിച്ചവർ നൽകിയ സംഭാവന 22 ലക്ഷം രൂപയാണ്. ഇവിടെ സൗജന്യമായി വാക്സിൻ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കണമെന്ന് ജനങ്ങൾക്ക് ആഗ്രഹം ഉണ്ടാകും. അതവര്‍ ചെയ്യുകയാണ്," മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ സംസ്ഥാന സർക്കാരുകൾ വിലകൊടുത്ത് വാങ്ങണമെന്ന് കേന്ദ്രം നിലപാടെടുത്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഹ്വാനവുമായി സോഷ്യൽ മീഡിയ കാമ്പെയിൻ ആരംഭിച്ചത്. വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നുണ്ട്.
"ഈ ഒരു നാടിന്റെ ശക്തി നമ്മൾ നേരത്തേയും തിരിച്ചറിഞ്ഞിട്ടുള്ളതല്ലേ. സ്വാഭാവികമായി ഇത്തരമൊരു കാര്യവുമായി ആളുകൾ മുന്നോട്ടുവരുന്നു എന്നതാണ് കാണേണ്ട കാര്യം. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ പിന്തുണയും ഇടപെടലുമാണ്. ഇന്ന് വൈകിട്ട് നാലര വരെ വാക്സിൻ സ്വീകരിച്ചവർ നൽകിയ സംഭാവന 22 ലക്ഷം രൂപയാണ്. ഇവിടെ സൗജന്യമായി വാക്സിൻ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കണമെന്ന് ജനങ്ങൾക്ക് ആഗ്രഹം ഉണ്ടാകും. അതവര്‍ ചെയ്യുകയാണ്," മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ സംസ്ഥാന സർക്കാരുകൾ വിലകൊടുത്ത് വാങ്ങണമെന്ന് കേന്ദ്രം നിലപാടെടുത്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഹ്വാനവുമായി സോഷ്യൽ മീഡിയ കാമ്പെയിൻ ആരംഭിച്ചത്. വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നുണ്ട്.