തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല നടത്താൻ തീരുമാനം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താനാണ് തീരുമാനം. ക്ഷേത്രവളപ്പിൽ മാത്രമായിരിക്കും പൊങ്കാലയിടുക. പൊതുസ്ഥലങ്ങളിൽ പൊങ്കാലയിടാൻ അനുമതിയില്ല. ആൾക്കാർക്ക് സ്വന്തം വീടുകളിൽ പൊങ്കാലയിടാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്ട്രേഷനിലൂടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുക. പരമാവധി എത്രപേരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
ക്ഷേത്ര പരിസരത്തെ കോർപ്പറേഷൻ വാർഡുകൾ മാത്രമായിരിക്കും ഉത്സവ മേഖല. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊങ്കാല നടത്തുന്നതു സംബന്ധിച്ച് മാർഗരേഖ തയ്യാറാക്കണമെന്ന ആവശ്യപ്രകാരമാണ് യോഗം ചേർന്നത്. ഗ്രീൻ പ്രോട്ടോക്കോളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് അന്നദാനം നടത്തും.
കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ ഒഴിവാക്കും. പൊങ്കാലയക്കു മുന്നോടിയായി വിവിധ വകുപ്പുകൾ പൂർത്തിയാക്കേണ്ട മുന്നൊരുക്കങ്ങൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ക്ഷേത്ര പരിസരത്തെ കോർപ്പറേഷൻ വാർഡുകൾ മാത്രമായിരിക്കും ഉത്സവ മേഖല. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊങ്കാല നടത്തുന്നതു സംബന്ധിച്ച് മാർഗരേഖ തയ്യാറാക്കണമെന്ന ആവശ്യപ്രകാരമാണ് യോഗം ചേർന്നത്. ഗ്രീൻ പ്രോട്ടോക്കോളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് അന്നദാനം നടത്തും.
കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ ഒഴിവാക്കും. പൊങ്കാലയക്കു മുന്നോടിയായി വിവിധ വകുപ്പുകൾ പൂർത്തിയാക്കേണ്ട മുന്നൊരുക്കങ്ങൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.