ആപ്പ്ജില്ല

കുമ്പസാരം നിരോധിക്കണം: ഹർജിയുമായി സഭാവിശ്വാസികൾ സുപ്രീം കോടതിയിൽ

കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശത്തിന് എതിരാണെന്നും സ്ത്രീകളെ ദുരുപയോഗം ചെയ്യാൻ കുമ്പസാരം ദുരുപയോഗം ചെയ്യുന്നുണ്ടെന്നുമാണ് ആരോപണം.

Samayam Malayalam 28 Oct 2020, 2:20 pm
ന്യൂഡൽഹി: ക്രിസ്ത്യൻ പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. മലങ്കര സഭയിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
Samayam Malayalam confession
കുമ്പസാരം, പ്രതീകാത്മക ചിത്രം. Photo: Pexels.com/ Free to use


സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ കുമ്പസാര രഹസ്യം ഉപയോഗിക്കപെടുന്നുണ്ടെന്നും പണം തട്ടിയെടുക്കാൻ കുമ്പസാര രഹസ്യം മറയാക്കുന്നുണ്ടെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം ഹര്‍ജിയിലെ ആരോപണങ്ങള്‍. മലങ്കര സഭാ വിശ്വാസികളായ രണ്ട് പേര്‍ തന്നെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സ്വകാര്യത എന്ന മൗലികാവകാശം കുമ്പസാരം ഹനിക്കുകയാണെന്നും അതിനാൽ കുമ്പസാരം നിരോധിക്കണമെന്നുമാണ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്.

Also Read: മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു

കുമ്പസാര രഹസ്യം മറയാക്കി ഒരു യുവതിയെ ലൈംഗികമായ പീഡിപ്പിച്ചെന്ന കേസിൽ കൊല്ലത്ത് ഓര്‍ത്തഡോക്സ് വൈദികര്‍ അന്വേഷണം നേരിടുന്നതിനിടെയാണ് സുപ്രീം കോടതിയിൽ ഹര്‍ജി. ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് യുവതിയെ പതിനാറാം വയസു മുതൽ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് കേസ്. കുമ്പസാരത്തിലൂടെ പങ്കുവെച്ച ഈ കാര്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി മറ്റു വൈദികൻ പീഡനം തുടരുകയായിരുന്നുവെന്നുമാണ് ആരോപണം.

Also Read: നഴ്സിനെ കൊന്നു, മൃതദേഹത്തെ ബലാത്സംഗം ചെയ്തു; 'കാമുകൻ്റെ' ഹര്‍ജി തള്ളി കോടതി

കത്തോലിക്കാ സഭ ഒരു കൂദാശയായി കണക്കാക്കുന്ന കുമ്പസാരം എന്ന ശുശ്രൂഷയിൽ വിശ്വാസികള്‍ തങ്ങള്‍ ചെയ്ത 'പാപങ്ങള്‍' പുരോഹിതനോട് ഏറ്റുപറയുകയാണ് ചെയ്യുന്നത്. വിവിധ ക്രൈസ്തവസഭാവിഭാഗങ്ങളിൽ കുമ്പസാരം നിലവിലുണ്ട്. കത്തോലിക്കാ സഭയിലും ഓറിയൻ്റൽ ഓര്‍ത്തഡോക്സ് സഭകളിലും പുരോഹിതനോട് രഹസ്യമായി പാപങ്ങള്‍ ഏറ്റുപറയുന്ന രീതിയാണുള്ളത്. ഇവ രഹസ്യമായി സൂക്ഷിക്കണമെന്നാണ് സഭയുടെ നിയമം.

നിര്‍ബന്ധിത കുമ്പസാരം സ്വകര്യതയുടെ ലംഘനമാണെന്നും അത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് 2018ൽ സമര്‍പ്പിക്കപ്പെട്ട ഒരു ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ആരെയും കുമ്പസാരിക്കാൻ നിര്‍ബന്ധിക്കുന്നില്ലെന്നും കുമ്പസാരിക്കണോ വേണ്ടയോ എന്നത് വ്യക്തിയുടെ അവകാശമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്