ആപ്പ്ജില്ല

'മീശ' നിരോധിക്കേണ്ട: നിലപാട് മാറ്റി ഹർജിക്കാരൻ

സംഘപരിവാർ പ്രവർത്തകൻ കൂടിയാണ് രാധാകൃഷ്ണൻ.

Samayam Malayalam 12 Aug 2018, 2:13 pm
ന്യൂഡൽഹി: എസ്. ഹരീഷിന്‍റെ മീശ നോവലിനെതിരെ നൽകിയ പരാതിയിൽ നിലപാട് മാറ്റി ഹർജിക്കാരൻ. നോവൽ നിരോധിക്കേണ്ടെന്നും വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാൽ മതിയെന്നും ഡൽഹി മലയാളിയായ ഹർജിക്കാരൻ രാധാകൃഷ്ണൻ വരേണിക്കൽ സുപ്രീം കോടതിയിൽ അറിയിച്ചു. സംഘപരിവാർ പ്രവർത്തകൻ കൂടിയാണ് രാധാകൃഷ്ണൻ.
Samayam Malayalam meesha


പുസ്തകങ്ങൾ നിരോധിക്കുന്ന നിലപാടിനോട് യോജിക്കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. പുസ്തകം നിരോധിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി നിലപാട് സ്വീകരിച്ചിരുന്നു. മീശ നോവലിലെ വിവാദ പരാമർശം രണ്ടു കഥാപത്രങ്ങൾ തമ്മിലുള്ള സംഭാഷണം അല്ലേയെന്നും കൗമാരക്കാരായ കഥാപാത്രങ്ങൾ ഇങ്ങനെ സംസാരിക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

മീശ നോവലിലെ രണ്ടാം അധ്യായത്തിലെ കഥാപാത്രങ്ങൾ നടത്തുന്ന സംഭാഷണത്തിന് എതിരെയാണ് സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നത്. നോവൽ എഴുതിയ എസ്.ഹരീഷിനും ഭാര്യക്കുമെതിരെ സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന നോവൽ എസ്.ഹരീഷ് പിൻവലിച്ചു. പിന്നീട് ഡി.സി.ബുക്‌സ് പ്രസിദ്ധീകരണം ഏറ്റെടുത്തെങ്കിലും നോവലിനെതിരെ സംഘപരിവാർ സംഘടനകൾ സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്