ആപ്പ്ജില്ല

ഹൃദയാഘാതം; വിമാനം സുരക്ഷിതമായി താഴെയിറക്കി പൈലറ്റ്

പൈലറ്റിന്‍റെ ജീവൻ തിരിച്ചുകിട്ടിയത് അത്ഭുതമെന്ന് ഡോക്ടര്‍മാര്‍

Samayam Malayalam 26 Jun 2018, 3:43 pm
കൊൽക്കത്ത: യാത്രക്കാരുമായി പറക്കവേ ഹൃദയാഘാതമുണ്ടായിട്ടും വിമാനം സുരക്ഷിതമായി താഴെയിറക്കി ഇൻഡിഗോ പൈലറ്റ്. ഇംഫാലിൽ നിന്ന് കൊൽക്കത്തയിലേയ്ക്ക് പറക്കുകയായിരുന്ന വിമാനത്തിലെ പൈലറ്റിനാണ് ലാൻഡിങിന് തൊട്ടുമുൻപ് ഹൃദയാഘാതമുണ്ടായത്.
Samayam Malayalam indigo


അറുപത് വയസുള്ള സിൽവിയോ ഡയസ് അക്കോസ്റ്റ ആയിരുന്നു വിമാനത്തിന്‍റെ പൈലറ്റ്. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്രവിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന തൊട്ടുമുൻപാണ് അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായതും ശക്തമായി വിയര്‍ത്തതും. വിവരം ഉടൻ തന്നെ സഹപൈലറ്റിനോടും അദ്ദേഹം പറഞ്ഞു. ജീവൻ അപകടത്തിലായെങ്കിലും സഹപൈലറ്റിന്‍റെ കൂടി സഹായത്തോടെ അദ്ദേഹം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു.

വിമാനം താഴെയെത്തി പുറത്തിറങ്ങിയ ഉടൻ പൈലറ്റിന് വിമാനത്താവളത്തിൽത്തന്നെ വൈദ്യസഹായം നല്‍കി. തുടര്‍ന്ന് സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമായതോടെ ഉടൻ ആശുപത്രിയിലേയ്ക്ക് മാറ്റുകയും പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയുമായിരുന്നു.

ചാര്‍ണോക് ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം ഭാഗികമായി മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ എന്ന് കാര്‍ഡിയോളജിസ്റ്റ് ശത്രജിത് സാമന്ത പറഞ്ഞു. പൈലറ്റ് അപകടനില തരണം ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിൽവിയോ അക്കോസ്റ്റയുടെ ജീവൻ തിരിച്ചുകിട്ടിയത് അത്ഭുതകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആകാശത്തുവെച്ച് ശക്തമായ ഹൃദയാഘാതമുണ്ടായിട്ടും അപകടം കൂടാതെ വിമാനം താഴെയിറക്കിയത് അവിശ്വസനീയമാണെന്നും പെട്ടെന്നു തന്നെ ചികിത്സ ലഭ്യമാക്കിയതാണ് ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്