ആപ്പ്ജില്ല

പ്രവാസിയുടെ ആത്മഹത്യ: എഐവൈഎഫിനെ തള്ളി പിണറായി

എഐവൈഎഫ് കൊടി നാട്ടി പണി തടസ്സപ്പെടുത്തിയതിനായാണ് ആത്മഹത്യയന്ന് മുഖ്യമന്ത്രി

TNN 5 Mar 2018, 1:05 pm
തിരുവനന്തപുരം: പുനലൂരിൽ പ്രവാസിയായ വ്യവസായി സുഗതൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എഐവൈഎഫിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുഗതന്‍റെ ആത്മഹത്യ എഐവൈഎഫ് കൊടിനാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണെന്നും സംഭവം ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
Samayam Malayalam pinarayi denounces aiyf for nri suicide
പ്രവാസിയുടെ ആത്മഹത്യ: എഐവൈഎഫിനെ തള്ളി പിണറായി


സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിച്ചില്ല. സിപിഐ മന്ത്രിമാരായ വിഎസ് സുനിൽകുമാറും കെ രാജുവും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി. എഐവൈഎഫ് നോക്കുകൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് ആരോപണമുന്നയിച്ചിരുന്നു.

മസ്കറ്റിലെ പ്രവാസജീവിതത്തിനു ശേഷം തിരിച്ചെത്തിയ സുഗതൻ വര്‍ക്ക് ഷോപ്പ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിളക്കുടി പഞ്ചായത്തിൽ വര്‍ക്ക് ഷോപ്പു നിര്‍മിക്കാൻ കണ്ടെത്തിയ സ്ഥലം വയൽ നികത്തിയതാണെന്ന് ആരോപിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി നിര്‍മാണം തടസ്സപ്പെടുത്തുകയായിരുന്നു. ഇതിൽ മനം നൊന്തായിരുന്നു സുഗതന്‍റെ ആത്മഹത്യ.

അതേസമയം, മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. കൊടി കുത്തരുതെന്ന് പറയുന്നത് എല്ലാ കൊടികള്‍ക്കും ബാധകമാണോ എന്ന് കാനം ചോദിച്ചു. അങ്ങനെയെങ്കിൽ സിപിഐയ്ക്കും ബാധകമാണെന്നും കൊടകുത്തല്ല, ആത്മഹത്യയാണ് കുറച്ചുകൊണ്ട് വരേണ്ടതെന്നും കാനം പറഞ്ഞു. കൊടി കുത്തിയതുമൂലമാണ് ആത്മഹത്യയെങ്കിൽ നിയമനടപടിയെടുക്കാമെന്നും കാനം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് എ ഐ വൈ എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്‍റ് എം എസ് ഗിരീഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പുനലൂരില്‍ കെട്ടിട നിര്‍മാണം നടന്നത് വയലില്‍ ആയിരുന്നെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്