തിരുവനന്തപുരം: ആരെങ്കിലും വരുന്നെന്നുകേട്ടാൽ ഓടുന്നവരല്ല തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് പിണറായി വിജയന്റെ പ്രതികരണം. ഇടതുപക്ഷത്തിന്റെ കരുത്തെന്താണെന്ന് വയനാട്ടിലെ അങ്കത്തട്ടിൽ കാണാമെന്നും പിണറായി വിജയൻ പറഞ്ഞു. "ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങള്‍. ഇടതുപക്ഷത്തിന്റെ കരുത്ത് എന്ത് എന്ന് വയനാട്ടിലെ അങ്കതട്ടില്‍ കാണാം. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണ്. 18 ല്‍ കൂടുതല്‍ സീറ്റ് ഇടത് പക്ഷത്തിന് കേരള ജനത സമ്മാനിക്കും". പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
"കോണ്‍ഗ്രസ് ഏതോ സ്വപ്നലോകത്താണ്. കോണ്‍ഗ്രസിന്റെ പ്രമാണിമാരായ നേതാക്കള്‍ക്ക് മത്സരിക്കാന്‍ മണ്ഡലം കിട്ടാനില്ല. എന്നാലും വീമ്പ് പറയുന്നതില്‍ കുറവൊന്നുമില്ല. മുസ്ലിം വിഭാഗത്തെ ആക്രമിക്കുന്ന വര്‍ഗീയ ഭ്രാന്തിനെതിരെ കോണ്‍ഗ്രസ് ഒന്നും മിണ്ടില്ല". എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, രാഹുലിനെ സ്ഥാനത്തും അസ്ഥാനത്തും ഇടതുപക്ഷം വിമർശിക്കുന്നത് ദൌർഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ആശയ ദാരിദ്ര്യമാണ്. ആരാണ് തങ്ങളുടെ പ്രധാനമന്ത്രിയെന്നോ ആരാണ് തങ്ങളുടെ നേതാവെന്നോ സിപിഎമ്മിന് പറയാനാകുന്നില്ല. രാഹുലിനെ ബിജെപി വിമർശിക്കുന്നതുപോലെയാണ് സിപിഎമ്മും വിമർശിക്കുന്നത്. ദേശാഭിമാനിയും ജന്മഭൂമിയും ഒരേ അച്ചിലാണ് പ്രസിദ്ധീകരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
"കോണ്‍ഗ്രസ് ഏതോ സ്വപ്നലോകത്താണ്. കോണ്‍ഗ്രസിന്റെ പ്രമാണിമാരായ നേതാക്കള്‍ക്ക് മത്സരിക്കാന്‍ മണ്ഡലം കിട്ടാനില്ല. എന്നാലും വീമ്പ് പറയുന്നതില്‍ കുറവൊന്നുമില്ല. മുസ്ലിം വിഭാഗത്തെ ആക്രമിക്കുന്ന വര്‍ഗീയ ഭ്രാന്തിനെതിരെ കോണ്‍ഗ്രസ് ഒന്നും മിണ്ടില്ല". എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, രാഹുലിനെ സ്ഥാനത്തും അസ്ഥാനത്തും ഇടതുപക്ഷം വിമർശിക്കുന്നത് ദൌർഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ആശയ ദാരിദ്ര്യമാണ്. ആരാണ് തങ്ങളുടെ പ്രധാനമന്ത്രിയെന്നോ ആരാണ് തങ്ങളുടെ നേതാവെന്നോ സിപിഎമ്മിന് പറയാനാകുന്നില്ല. രാഹുലിനെ ബിജെപി വിമർശിക്കുന്നതുപോലെയാണ് സിപിഎമ്മും വിമർശിക്കുന്നത്. ദേശാഭിമാനിയും ജന്മഭൂമിയും ഒരേ അച്ചിലാണ് പ്രസിദ്ധീകരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.