തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത്ര വികസനത്തിൽ സംസ്ഥാനം മുന്നേറിയ സാഹചര്യത്തിൽ കേന്ദ്രം തഴയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയപാത സ്ഥലമെടുപ്പ് നടപടികള്‍ സംസ്ഥാനം ഇത്രയും പൂര്‍ത്തിയായപ്പോള്‍ കേരളത്തെ തഴയുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേതെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലമെടുപ്പ് രണ്ട് വര്‍ഷം വൈകിയാൽ ഭൂമിയുടെ വില ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. ദേശീയപാത വികസനത്തിൽ സംസ്ഥാനം ചെയ്യേണ്ടത് ചെയ്തു. വികനത്തിൽ സംസ്ഥാനം മുന്നേറിയ സാഹചര്യത്തിൽ സംസ്ഥാനത്തോട് ചര്‍ച്ച ചെയ്യാതെ എല്ലാം നിര്‍ത്തിവയ്ക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇടതുപക്ഷത്തിന്‍റെ കാലാവധി കഴിയാനായാണ് രണ്ട് വര്‍ഷത്തെ കാലതാമസം സ്ഥലമെടുപ്പ് നിര്‍ത്തിവെച്ച കേന്ദ്രനടപടിയെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനവുമായി ഇതുവരെ യാതൊരു ചര്‍ച്ചയും നടത്താതെയുള്ള കേന്ദ്രത്തിന്‍റെ നീക്കണമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവമാണെന്നും പിണറായി ആരോപിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഗതാഗതക്കുരുക്കിൽ കഴിയട്ടെ എന്നാണ് ബിജെപി അധ്യക്ഷൻ ചിന്തിക്കുന്നത്. കത്തയച്ചശേഷം പ്രളയത്തിന്‍റെ പേരിൽ അതിനെ ന്യായീകരിക്കുകയുമാണ്. ബിജെപി ഈ നാടിന് ഭാരമെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്നും പിണറായി തുറന്നടിച്ചിരിക്കുകയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവമാണെന്നും പിണറായി ആരോപിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഗതാഗതക്കുരുക്കിൽ കഴിയട്ടെ എന്നാണ് ബിജെപി അധ്യക്ഷൻ ചിന്തിക്കുന്നത്. കത്തയച്ചശേഷം പ്രളയത്തിന്‍റെ പേരിൽ അതിനെ ന്യായീകരിക്കുകയുമാണ്. ബിജെപി ഈ നാടിന് ഭാരമെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്നും പിണറായി തുറന്നടിച്ചിരിക്കുകയാണ്.