ആപ്പ്ജില്ല

കോന്തലിൽ കെട്ടിയ താക്കോലല്ല അധികാരം; തന്ത്രിക്കെതിരെ പിണറായി

ക്ഷേത്രം സ്വന്തം സ്വത്താണെന്ന് കരുതരുതെന്ന് തന്ത്രിയോട് മുഖ്യമന്ത്രി

Samayam Malayalam 23 Oct 2018, 8:13 pm
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ തന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുന:പരിശോധനാ ഹർജി നൽകില്ല. ആരുടെയെങ്കിലും കോപ്രായത്തിന് അനുസരിച്ച് സർക്കാരിന് നിലപാട് എടുക്കാനാവില്ല.
Samayam Malayalam Malayalam-image (3)


ക്ഷേത്രത്തിൻെറ സ്വത്ത് സ്വന്തം സ്വത്തല്ലെന്ന് തന്ത്രി മനസ്സിലാക്കിയാൽ നല്ലത്. കോന്തലയിൽ കെട്ടിയിട്ട താക്കോലാണ് അധികാരമെന്ന് ധരിക്കരുത്. ലോകനാർ കാവ് പൂട്ടിപ്പോയ തന്ത്രിയുടെ അവസ്ഥ ഓർമ്മയിൽ ഉണ്ടാവണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

"നൈഷ്ഠിക ബ്രഹ്മചാരിയായ ദേവൻമാരുണ്ട്. അത്തരത്തിലുള്ള സ്ഥലത്ത് പൂജാരിയും ബ്രഹ്മചാരി ആയിരിക്കണം. ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യത്തെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ. ഗൃഹസ്ഥാശ്രമം വിട്ട് വ്യഭിചാരത്തിന് പോയ ചരിത്രമാണ് തന്ത്രി കുടുംബത്തിനുള്ളത്." പിണറായി പറഞ്ഞു.

തെറ്റായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്