തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍. 1944 മാര്‍ച്ച് 21 ആണ് ഔദ്യോഗികരേഖകള്‍ പ്രകാരം പിണറായി വിജയന്‍റെ ജന്മദിനമെങ്കിലും 1945 മെയ് 24നാണ് താൻ ജനിച്ചതെന്ന് മുഖ്യമന്ത്രി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സത്യപ്രതിജ്ഞയ്ക്ക് മുൻപായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി വിജയൻ ഇക്കാര്യം വെളിപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മികച്ച വിജയത്തോടൊപ്പമാണ് അന്ന് ജന്മദിനം എത്തിയതെങ്കിൽ ഇത്തവണ പിണറായി വിജയന്‍റെ ജന്മദിനത്തിൽ സിപിഎമ്മിന് സ്വന്തമായുള്ളത് ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട വൻതോൽവിയാണ്. രാഷ്ട്രീയപരമായി സിപിഎം നേരിടുന്ന പ്രതിസന്ധിയ്ക്ക് പുറമെ തെരഞ്ഞെടുപ്പിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ആര്‍ക്കെന്ന ചോദ്യത്തിനും വിമര്‍ശകരുടെ കൈവിരൽ നീളുന്നത് പിണറായി വിജയനു നേര്‍ക്കാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് സിറ്റിങ് സീറ്റുകളിലും സിപിഎം തോറ്റപ്പോള്‍ പാര്‍ട്ടി അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ദേശീയതലത്തിൽ നേരിടുന്നത്.
ശബരിമല വിഷയത്തിൽ ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും സ്വീകരിച്ച കര്‍ക്കശനിലപാടുകളാണ് പരാജയത്തിൽ കലാശിച്ചതെന്നാണ് വിമര്‍ശകരുടെ പക്ഷം. എന്നാൽ ശബരമല വിഷയം മാത്രമല്ല പരാജയത്തിന് കാരണമെന്നാണ് സിപിഎമ്മിന്‍റെ മറുപടി.
സിപിഎം കോട്ടയായ പാലക്കാടും കണ്ണൂരും പോലും അപ്രതീക്ഷിതമായി പരാജയപ്പെട്ടത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് സിപിഎമ്മിന്‍റെ പൊതുവെയുള്ള വിലയിരുത്തൽ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് സിറ്റിങ് സീറ്റുകളിലും സിപിഎം തോറ്റപ്പോള്‍ പാര്‍ട്ടി അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ദേശീയതലത്തിൽ നേരിടുന്നത്.
ശബരിമല വിഷയത്തിൽ ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും സ്വീകരിച്ച കര്‍ക്കശനിലപാടുകളാണ് പരാജയത്തിൽ കലാശിച്ചതെന്നാണ് വിമര്‍ശകരുടെ പക്ഷം. എന്നാൽ ശബരമല വിഷയം മാത്രമല്ല പരാജയത്തിന് കാരണമെന്നാണ് സിപിഎമ്മിന്‍റെ മറുപടി.
സിപിഎം കോട്ടയായ പാലക്കാടും കണ്ണൂരും പോലും അപ്രതീക്ഷിതമായി പരാജയപ്പെട്ടത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് സിപിഎമ്മിന്‍റെ പൊതുവെയുള്ള വിലയിരുത്തൽ.