ആപ്പ്ജില്ല

അമിത് ഷായുടെ ശരീരത്തെപ്പറ്റിയുളള മുഖ്യമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് കണ്ണന്താനം

അമിത് ഷായുടെ പ്രസംഗത്തിന്‍റെ തര്‍ജിമയില്‍ പിഴവ് ഉണ്ടായിട്ടുണ്ടെന്ന് കണ്ണന്താനം ചൂണ്ടിക്കാട്ടി

Samayam Malayalam 29 Oct 2018, 7:33 pm
തിരുവനന്തപുരം: ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ ശരീരത്തെപ്പറ്റിയുളള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും കണ്ണന്താനം ആരോപിച്ചു.
Samayam Malayalam alp


സര്‍ക്കാര്‍ ജനവികാരം മാനിച്ചില്ലെങ്കില്‍ ജനം സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നാണ് അമിത്ഷാ പറഞ്ഞത്. അമിത് ഷായുടെ പ്രസംഗത്തിന്‍റെ തര്‍ജിമയില്‍ പിഴവ് ഉണ്ടായിട്ടുണ്ടെന്ന് കണ്ണന്താനം ചൂണ്ടിക്കാട്ടി.

സർക്കാരിനെ വലിച്ചിടാൻ അമിത് ഷായ്ക്ക് ഈ തടി പോര. അത് ഗുജറാത്തിൽ മതി. ബിജെപിക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നായിരുന്നു പാലക്കാട് നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.

അമിത് ഷായുടെ വാക്കു കേട്ട് സംഘപരിവാറിന് കളിച്ചുകളയാമെന്നു തോന്നുന്നുണ്ടെങ്കിൽ അത് മോശമായി പോകുമെന്നും പിണറായി പറഞ്ഞു. ശബരിമല സംഘർഷത്തിലെ പൊലീസ് നടപടി വിശ്വാസികൾക്കെതിരെയല്ല. വിശ്വാസികൾ അക്രമം നടത്തുമോ? ഇത് വിശ്വാസിയല്ല. റിക്രൂട്ട് ചെയ്ത അക്രമകാരികളെ അവിടെ എത്തിക്കുകയായിരുന്നു. സംഘപരിവാറാണ് ശബരിമലയിൽ അക്രമത്തിന് നേതൃത്വം കൊടുത്തതെന്നും പിണറായി വിജയൻ ആരോപിച്ചിരുന്നു.

സ്ത്രീകളോട് ശബരിമലയിൽ പോകാൻ എൽഡിഎഫ് ആവശ്യപ്പെട്ടിട്ടില്ല. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഉത്തരവിട്ടത്. ശബരിമലയിൽ എത്തുന്ന എല്ലാവർക്കും ദർശനം നടത്താനുള്ള നടപടി സർക്കാർ സ്വീകരിക്കും. എതിരുനിൽക്കുന്ന സമീപനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്