തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. 19 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങുകൾക്കായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനോട് ചേർന്ന് സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ നടന്നത്. കേരളത്തിന്റെ 22 മത് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, ചലച്ചിത്ര മേഖലയില്‍നിന്നുള്ള പലരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
മന്ത്രിമാരും വകുപ്പുകളും: പിണറായി വിജയന്‍ - മുഖ്യമന്ത്രി - ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍, തോമസ് ഐസക്- ധനകാര്യം, ഇ.പി.ജയരാജന്‍ - വ്യവസായം, കായികം,എ.കെ.ബാലന്‍ - നിയമം, സാംസ്കാരികം, പിന്നാക്കക്ഷേമം. ടി.പി.രാമകൃഷ്ണന്‍ - എക്സൈസ്, തൊഴില്‍,സി.രവീന്ദ്രനാഥ് - വിദ്യഭ്യാസം, ജി.സുധാകരന്‍ - പൊതുമരാമത്ത്, റജിസ്ട്രേഷന്‍, ജെ.മേഴ്സിക്കുട്ടിയമ്മ - ഫിഷറീസ്, പരമ്പാഗത വ്യവസായം, എ.സി. മൊയ്തീന്‍ - സഹകരണം, ടൂറിസം കെ.ടി. ജലീല്‍ - തദ്ദേശസ്വയംഭരണം കെ.കെ. ഷൈലജ - ആരോഗ്യം, സാമൂഹികക്ഷേമം കടകംപള്ളി സുരേന്ദ്രന്‍ - വൈദ്യുതി, ദേവസ്വം, മാത്യു ടി. തോമസ് - ജലവിഭവം എ.കെ.ശശീന്ദ്രന്‍ - ഗതാഗതം, രാമചന്ദ്രന്‍ കടന്നപ്പള്ളി - തുറമുഖം, ഇ ചന്ദ്രശേഖരന്‍ - റവന്യൂ, പി.തിലോത്തമന്‍ - ഭക്ഷ്യസിവില്‍ സപ്ലൈസ്, എസ്.സുനില്‍കുമാര്‍ - കൃഷിവകുപ്പ്. കെ.രാജു - വനം വകുപ്പ്
1944 മാര്‍ച്ച് 21ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻെറ ഈറ്റില്ലമായ കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തെങ്ങു ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായാണ് പിണറായി വിജയൻ ജനിച്ചത്.
തലശ്ശേരി ബ്രണ്ണൻ കോളേജിലെ പഠനകാലത്ത് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പിണറായിയിൽ അന്നേ മികച്ച നേതാവിനെ കണ്ടത് എം.എൻ.വിജയനെ പോലുള്ള ഇടത് ബുദ്ധിജീവികൾ. എം.എൻ.വിജയൻെറ ശിഷ്യനായിരുന്നു പിണറായി.
1998 മുതൽ 2015 വരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിച്ച പിണറായി വിജയൻ മികച്ച സംഘാടകനെന്ന നിലയിൽ എതിരാളികൾ പോലും ബഹുമാനിക്കുന്നയാളാണ്. നായനാർ സർക്കാരിൽ വൈദ്യുതി വകുപ്പ് മന്ത്രിയെന്ന നിലയിലെ മികച്ച പ്രവർത്തനവും കേരള ജനതയ്ക്ക് പിണറായിയിൽ ഏറെ പ്രതീക്ഷ നൽകുന്ന ഘടകമാണ്.
മന്ത്രിമാരും വകുപ്പുകളും: പിണറായി വിജയന്‍ - മുഖ്യമന്ത്രി - ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍, തോമസ് ഐസക്- ധനകാര്യം, ഇ.പി.ജയരാജന്‍ - വ്യവസായം, കായികം,എ.കെ.ബാലന്‍ - നിയമം, സാംസ്കാരികം, പിന്നാക്കക്ഷേമം. ടി.പി.രാമകൃഷ്ണന്‍ - എക്സൈസ്, തൊഴില്‍,സി.രവീന്ദ്രനാഥ് - വിദ്യഭ്യാസം, ജി.സുധാകരന്‍ - പൊതുമരാമത്ത്, റജിസ്ട്രേഷന്‍, ജെ.മേഴ്സിക്കുട്ടിയമ്മ - ഫിഷറീസ്, പരമ്പാഗത വ്യവസായം, എ.സി. മൊയ്തീന്‍ - സഹകരണം, ടൂറിസം കെ.ടി. ജലീല്‍ - തദ്ദേശസ്വയംഭരണം കെ.കെ. ഷൈലജ - ആരോഗ്യം, സാമൂഹികക്ഷേമം കടകംപള്ളി സുരേന്ദ്രന്‍ - വൈദ്യുതി, ദേവസ്വം, മാത്യു ടി. തോമസ് - ജലവിഭവം എ.കെ.ശശീന്ദ്രന്‍ - ഗതാഗതം, രാമചന്ദ്രന്‍ കടന്നപ്പള്ളി - തുറമുഖം, ഇ ചന്ദ്രശേഖരന്‍ - റവന്യൂ, പി.തിലോത്തമന്‍ - ഭക്ഷ്യസിവില്‍ സപ്ലൈസ്, എസ്.സുനില്‍കുമാര്‍ - കൃഷിവകുപ്പ്. കെ.രാജു - വനം വകുപ്പ്
1944 മാര്‍ച്ച് 21ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻെറ ഈറ്റില്ലമായ കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തെങ്ങു ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായാണ് പിണറായി വിജയൻ ജനിച്ചത്.
തലശ്ശേരി ബ്രണ്ണൻ കോളേജിലെ പഠനകാലത്ത് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പിണറായിയിൽ അന്നേ മികച്ച നേതാവിനെ കണ്ടത് എം.എൻ.വിജയനെ പോലുള്ള ഇടത് ബുദ്ധിജീവികൾ. എം.എൻ.വിജയൻെറ ശിഷ്യനായിരുന്നു പിണറായി.
1998 മുതൽ 2015 വരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിച്ച പിണറായി വിജയൻ മികച്ച സംഘാടകനെന്ന നിലയിൽ എതിരാളികൾ പോലും ബഹുമാനിക്കുന്നയാളാണ്. നായനാർ സർക്കാരിൽ വൈദ്യുതി വകുപ്പ് മന്ത്രിയെന്ന നിലയിലെ മികച്ച പ്രവർത്തനവും കേരള ജനതയ്ക്ക് പിണറായിയിൽ ഏറെ പ്രതീക്ഷ നൽകുന്ന ഘടകമാണ്.