ആപ്പ്ജില്ല

മാവോയിസ്റ്റ് അറസ്റ്റില്‍ പിണറായി 2015-ല്‍ പറഞ്ഞത്; സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി പഴയ ഫേസ്ബുക്ക് പോസ്റ്റ്

ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകാത്തയാളെ മാവോയിസ്റ്റ് എന്നാരോപിച്ച് അറസ്റ്റ് ചെയ്‍തതിനെ വിമര്‍ശിച്ച ഹൈക്കോടതി വിധി പരാമര്‍ശിക്കുന്നതാണ് പിണറായിയുടെ പോസ്റ്റ്

Samayam Malayalam 3 Nov 2019, 9:55 am
കൊച്ചി: കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ട് വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‍തത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് പറഞ്ഞാണ് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത്. ഇതിനെതിരെ സിപിഎമ്മില്‍ നിന്നുള്‍പ്പെടെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
Samayam Malayalam pinarayi fb


അതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഒരു കുറ്റകൃത്യത്തിലും പങ്കാളിയാവാത്തവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നതിനെ വിമര്‍ശിച്ചുകൊണ്ട് 2015-ല്‍ എല്‍ഡിഎഫ് പ്രതിപക്ഷത്തിരിക്കെ 2015-ല്‍ പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍ത കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കുറ്റകൃത്യത്തില്‍ പങ്കാളിയാകാത്തയാളെ മാവോയിസ്റ്റ് എന്നാരോപിച്ച് അറസ്റ്റ് ചെയ്‍തതിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി പരാമര്‍ശിച്ചുകൊണ്ടാണ് പിണറായിയുടെ പോസ്റ്റ്. ''മാവോയിസ്റ്റുകളും മറ്റു തീവ്രവാദികളും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് പൊതുവില്‍ യോജിക്കാനാവില്ല. സമൂഹത്തില്‍ ഈ വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്ന തെറ്റായ ആശയങ്ങളെ നേരിട്ട് ഒറ്റപ്പെടുത്തേണ്ടതുണ്ട് എന്നതാണ് ഞങ്ങളുടെ നിലപാട്. കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നത് സാധാരണ നിലയില്‍ ആരും ചോദ്യം ചെയ്യില്ല.'' -പിണറായി പറയുന്നു.


''എന്നാല്‍ ആശയത്തെ കുറ്റകൃത്യമായി കണ്ട് അതിനെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി അറസ്റ്റ് ചെയ്‍ത പോലീസ് നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. തീവ്രവാദത്തെ നേരിടുന്നതിന്‍റെ പേരില്‍ പലപ്പോഴും അതിരുവിടുന്ന പോലീസിന് ലഭിച്ച മുന്നറിയിപ്പാണ് ഹൈക്കോടതി വിധി.'' -പോസ്റ്റില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്