ആപ്പ്ജില്ല

തുഷാറിന്‍റെ മോചനത്തിൽ ഇടപെടണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

പത്തൊമ്പതര കോടി രൂപയുടെ ചെക്ക് നൽകിയ കേസിൽ ഇന്നലെ രാത്രിയാണ് തുഷാർ അറസ്റ്റിലായത്. ബോയിങ് എന്ന തുഷാറിന്റെ കമ്പനിയുടെ ഉപകരാർ ഏറ്റെടുത്തിരുന്ന തൃശൂർ സ്വദേശിയാണ് കേസ് നൽകിയത്.

Samayam Malayalam 22 Aug 2019, 2:29 pm
തിരുവനന്തപുരം: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഇടപെടണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്ത് നൽകി. ചെക്ക് കേസിലാണ് തുഷാർ വെള്ളാപ്പള്ളി അജ്‌മാനിൽ അറസ്റ്റിലായത്. യുഎഇയിലെ പ്രമുഖർ തുഷാറിന്റെ ജാമ്യത്തിനായി ശ്രമിക്കുന്നതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
Samayam Malayalam pinarayi thushar


ഇന്നലെയാണ് പത്ത് വർഷം പഴക്കമുള്ള ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിയെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്. നാളെയും മറ്റന്നാളും യുഎഇയിൽ വാരാന്ത്യ അവധിയായതിനാൽ യെ സമയം ഇന്നുച്ചക്ക് മുൻപ് തന്നെ ജാമ്യം ലഭിച്ചാൽ മാത്രമേ ജയിലിൽ നിന്ന് തുഷാറിനെ പുറത്തിറക്കാൻ സാധിക്കൂ. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനാണ് മുഖ്യമന്ത്രി കത്തയച്ചത്.

തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ

എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി യുഎഇയിലെ അജ്‌മാനിൽ അറസ്റ്റിലായതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ട്. പോലീസ് കസ്റ്റഡിയിലായിരുന്ന തുഷാറിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കയുണ്ടെന്നും പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള കഴിയുന്ന നിയമപരിരക്ഷ നൽകണമെന്നുമാണ് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ മന്ത്രി നേരിട്ട് ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ ഇന്നലെ രാത്രി രഹസ്യ പോലീസ് അറസ്റ്റ് ചെയ്തതത്. പത്ത് വര്‍ഷം മുൻപ് അജ്മാനിൽ നിര്‍മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ഏൽപ്പിച്ച തൃശ്ശൂര്‍ സ്വദേശി നാസിൽ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് കൊടുത്ത കേസിലാണ് അറസ്റ്റ്. പത്തൊൻപതര കോടി രൂപയുടേതാണ് ചെക്ക്.

തുഷാറിനെ വിളിച്ചു വരുത്തി കുടുക്കിയെന്ന് വെള്ളാപ്പള്ളി നടേശൻ

ബോയിങ് എന്ന പേരിൽ തുടങ്ങിയ നിര്‍മാണ കമ്പനി പൊളിഞ്ഞ് നാട്ടിലേയ്ക്ക് കടന്ന തുഷാര്‍ വെള്ളാപ്പള്ളി രാഷ്ട്രീയ രംഗത്ത് സ്വാധീനമുറപ്പിക്കുകയായിരുന്നു. ഇതിനിടെ പല തവണ നാസിൽ അബ്ദുള്ളയ്ക്ക് പണം കൊടുത്തു തീര്‍ക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും സ്വാധീനം ഉപയോഗിച്ച് രക്ഷപെട്ടു. യുഎഇ സ്വദേശിയുടെ മധ്യസ്ഥതയിൽ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസിൽ ഗള്‍ഫിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്തു വെച്ച് പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. നാസിലിന്‍റെ പരാതിയിന്മേലാണ് അറസ്റ്റ് നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്