തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലായിരുന്നപ്പോൾ സർക്കാർ ഫയലിൽ വ്യാജ ഒപ്പിട്ടെന്ന വിവാദത്തിൽ സർക്കാർ നടപടി. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ചിത്രയെ ആണ് സാമൂഹ്യനീതി വകുപ്പിലേക്ക് മാറ്റിയത്.
Also Read: കേരളത്തിൽ ഇന്ന് 3215 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 2532 രോഗമുക്തി
വിവരവകാശ നിയമപ്രകാരമാണ് ഫയൽ പുറത്ത് വന്നതെങ്കിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയ ഡെപ്യൂട്ടി സെക്രട്ടറിയാണെന്നാണ് സംശയം നിലവിലുള്ളത്. ഇത് സംബന്ധിച്ചുള്ള തെളിവുകൾ സർക്കാരിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ സ്ഥലം മാറ്റമടക്കമുള്ള നടപടികൾ ഉണ്ടായത്.
സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിമാരും അണ്ടർ സെക്രട്ടറിമാരും ഉൾപ്പെടെ ആറ് പേരുടെ സ്ഥലംമാറ്റ ഉത്തരവിലാണ് ഈ ഉദ്യോഗസ്ഥയുടെ പേരുള്ളത്. വ്യാജ ഒപ്പ് വിവാദം സർക്കാരിൻ്റെ ശ്രദ്ധയിൽ വന്നതിന് പിന്നാലെ സർക്കാർ വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് ആരോപിക്കപ്പെട്ട ഫയൽ ചോർന്നത് ചിത്രയുടെ അറിവോടെയാണെന്ന സംശയം ശക്തമായിരുന്നു. വിവരവകാശ നിയമ പ്രകാരമാണ് ഫയൽ വിവരങ്ങൾ പുറത്തുവന്നതെങ്കിലും, വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥ മുൻകൈയെടുത്തെന്ന ആരോപണ വകുപ്പിൽ ഉയർന്നിരുന്നു. ഫയലിനെപ്പറ്റി ഇവർ ബന്ധപ്പെട്ട വകുപ്പുകളിലെത്തി വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞതായും ഇതിന് ശേഷമാണ് ഫയൽ വിവരങ്ങൾ പുറത്തായതെന്നുമാണ് ഇടത് സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നത്.
Also Read: 3,013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്ബാധ; സംസ്ഥാനത്ത് പുതിയ 12 ഹോട്ട്സ്പോട്ടുകള്‍
മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലിൽ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് പോയ സമയത്ത് ഫയലിൽ വ്യാജ ഒപ്പിട്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാൽ ഡിജിറ്റൽ ഒപ്പാണ് ഫയലിലുള്ളതെന്ന വിശദീകരണവുമായി പിന്നീട് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നു.
Also Read: കേരളത്തിൽ ഇന്ന് 3215 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 2532 രോഗമുക്തി
വിവരവകാശ നിയമപ്രകാരമാണ് ഫയൽ പുറത്ത് വന്നതെങ്കിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയ ഡെപ്യൂട്ടി സെക്രട്ടറിയാണെന്നാണ് സംശയം നിലവിലുള്ളത്. ഇത് സംബന്ധിച്ചുള്ള തെളിവുകൾ സർക്കാരിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ സ്ഥലം മാറ്റമടക്കമുള്ള നടപടികൾ ഉണ്ടായത്.
സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിമാരും അണ്ടർ സെക്രട്ടറിമാരും ഉൾപ്പെടെ ആറ് പേരുടെ സ്ഥലംമാറ്റ ഉത്തരവിലാണ് ഈ ഉദ്യോഗസ്ഥയുടെ പേരുള്ളത്. വ്യാജ ഒപ്പ് വിവാദം സർക്കാരിൻ്റെ ശ്രദ്ധയിൽ വന്നതിന് പിന്നാലെ സർക്കാർ വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് ആരോപിക്കപ്പെട്ട ഫയൽ ചോർന്നത് ചിത്രയുടെ അറിവോടെയാണെന്ന സംശയം ശക്തമായിരുന്നു. വിവരവകാശ നിയമ പ്രകാരമാണ് ഫയൽ വിവരങ്ങൾ പുറത്തുവന്നതെങ്കിലും, വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥ മുൻകൈയെടുത്തെന്ന ആരോപണ വകുപ്പിൽ ഉയർന്നിരുന്നു. ഫയലിനെപ്പറ്റി ഇവർ ബന്ധപ്പെട്ട വകുപ്പുകളിലെത്തി വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞതായും ഇതിന് ശേഷമാണ് ഫയൽ വിവരങ്ങൾ പുറത്തായതെന്നുമാണ് ഇടത് സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നത്.
Also Read: 3,013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്ബാധ; സംസ്ഥാനത്ത് പുതിയ 12 ഹോട്ട്സ്പോട്ടുകള്‍
മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലിൽ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് പോയ സമയത്ത് ഫയലിൽ വ്യാജ ഒപ്പിട്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാൽ ഡിജിറ്റൽ ഒപ്പാണ് ഫയലിലുള്ളതെന്ന വിശദീകരണവുമായി പിന്നീട് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നു.