ആപ്പ്ജില്ല

'വർക്കിങ് ചെയർമാൻ ഇൻ ചാർജ് ഓഫ് ചെയർമാൻ' എന്ന പേരിൽ അപേക്ഷിച്ചാൽ ചിഹ്നം നൽകാമെന്ന് ജോസഫ്

തന്റെ പദവി ജോസ് കെ മാണി വിഭാഗം അംഗീകരിച്ചാൽ മാത്രം ചിഹ്നം നൽകാം. ഇല്ലെങ്കിൽ ടോം ജോസ് സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന് ജോസഫ്.

Samayam Malayalam 4 Sept 2019, 3:15 pm
പാല: പാല ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥിയായി ജോസ് ടോം പുലിക്കുന്നേൽ നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും ചിഹ്നത്തിന്റെ കാര്യത്തിൽ ഇത് തീരുമാനമായില്ല. യുഡിഎഫ് നേതാക്കൾ പി.ജെ ജോസഫിൽ നിന്നും രണ്ടില ചിഹനം നേടിയെടുക്കാൻ ജോസ് കെ മാണി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പി.ജെ ജോസഫും നിലപാട് കടുപ്പിച്ചു.
Samayam Malayalam pala udf


തന്നെ അംഗീകരിച്ചു കൊണ്ട് അപേക്ഷ നൽകിയാൽ ചിഹ്‌നം നൽകാമെന്ന് പി.ജെ ജോസഫ് നിലപാടെടുത്തു. 'വർക്കിങ് ചെയർമാൻ, ഇൻ ചാർജ് ഓഫ് ചെയർമാൻ' എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള അപേക്ഷ തനിക്ക് ലഭിക്കണമെന്ന നിലപാടാണ് പി.ജെ ജോസഫ് ആവർത്തിക്കുന്നത്. എന്നാൽ, പി.ജെ ജോസഫിനെ പരസ്യമായി നഗീകരിക്കാൻ ജോസ് കെ മാണി വിഭാഗം ഇത് വരെ ഒരുക്കമായിട്ടില്ല.

അതിനിടെ, ഇന്ന് മൂന്ന് മണിക്കകം പാർട്ടി ചെയർമാന്റെ കത്ത് നൽകിയാൽ ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാമെന്ന് അസിസ്റ്റന്റ് വരണാധികാരി നെ അറിയിച്ചു. ജോസ് കെ മാണിയുടെ കത്ത് സഹിതം പാർട്ടി സ്ഥാനാർത്ഥിയായും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായും രണ്ട് നാമനിർദേശ പത്രികകളാണ് ളാലം ബ്ലോക്ക് ഓഫീസിൽ ടോം ജോസ് ഇന്ന് സമർപ്പിച്ചത്. കെ.എം മാണിയാണ് ചിഹ്നം എന്ന് പറഞ്ഞിരുന്ന ജോസ് ടോം പൈനാപ്പിൾ, ടോർച്ച്, ഓട്ടോറിക്ഷ, ഫുട്‌ബോൾ എന്നിങ്ങനെ ഏതെങ്കിലും ചിഹ്നം അനുവദിക്കണമെന്നും കത്ത് നല്കിയിട്ടുണ്ട്.

അതിനിടെ, തങ്ങൾ ആവശ്യപ്പെട്ടിട്ടും ജോസഫ് ചിഹ്നം നൽകാത്തത് അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ജനങ്ങൾക്കിടയിൽ ചിഹ്‌നം ലഭിക്കാത്തത് വൈകാരിക വിഷയമായി അവതരിപ്പിക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം. എന്നാൽ, താൻ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്