തിരുവല്ല: പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാര്ഥിയാകില്ലെന്ന് വ്യക്തമാക്കി പി.ജെ കുര്യൻ. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ കൂടിയായ പി.ജെ കുര്യനെ ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്ന അഭ്യൂഹം പടരുന്നതിനിടെയാണ് വിശദീകരണം. പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി തന്നെ സമീപിച്ചിട്ടില്ല. എല്ലാം മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങൾ തന്റെ അറിവോ അനുവാദമോ ഇല്ലതെയാണ് അങ്ങനെയൊരു വാർത്താ നൽകിയതെന്നും പി.ജെ കുര്യൻ വ്യക്തമാക്കി. പ്രമുഖ ചാനലുകളും പത്രങ്ങളും സാമൂഹ്യമാധ്യമവും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി താനാണെന്ന് പ്രചരിപ്പിച്ചു. ഇതിൽ യാതൊരു അടിസ്ഥാനവുമില്ല. യുഡിഎഫ് നേതാക്കൾ സീറ്റ് വേണോയെന്ന് നേരത്തെ തന്നെ ചോദിച്ചിരുന്നു.എന്നാൽ, മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെ യുഡിഎഫ് സ്ഥാനാർഥി ആയത്. പാർട്ടി മാറുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ തന്നെയാണ് ഇത്തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതെന്നും പി.ജെ കുര്യൻ വ്യക്തമാക്കി.
താൻ മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞിരുന്നെങ്കിൽ ആന്റോ ആന്റണി ഇടുക്കിയിലും താൻ പത്തനംതിട്ടയിലും മത്സരിക്കുമായിരുന്നു എന്നും പി.ജെ കുര്യൻ കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ തന്നോട് കാണിച്ചത് തികച്ചും മര്യാദകേടാണെന്നും പി.ജെ കുര്യൻ തിരുവല്ലയിലെ വസതിയിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമപ്രവർത്തനത്തിന്റെ അധപതനമാണിതെന്നും ഇപ്പോൾ നടക്കുന്നത് മാധ്യമ വ്യഭിചാരമാണെന്നും പി.ജെ കുര്യൻ തുറന്നടിച്ചു.
താൻ മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞിരുന്നെങ്കിൽ ആന്റോ ആന്റണി ഇടുക്കിയിലും താൻ പത്തനംതിട്ടയിലും മത്സരിക്കുമായിരുന്നു എന്നും പി.ജെ കുര്യൻ കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ തന്നോട് കാണിച്ചത് തികച്ചും മര്യാദകേടാണെന്നും പി.ജെ കുര്യൻ തിരുവല്ലയിലെ വസതിയിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമപ്രവർത്തനത്തിന്റെ അധപതനമാണിതെന്നും ഇപ്പോൾ നടക്കുന്നത് മാധ്യമ വ്യഭിചാരമാണെന്നും പി.ജെ കുര്യൻ തുറന്നടിച്ചു.