ആപ്പ്ജില്ല

സഭാ തര്‍ക്കത്തിൽ പ്രധാന മന്ത്രി ഇടപെടുന്നു; ക്രിസ്മസിന് ശേഷം പ്രശ്നപരിഹാരം ആരംഭിക്കും; പി എസ് ശ്രീധരൻ പിള്ള

സഭാ തര്‍ക്കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുായും പിഎസ് ശ്രീധരൻ പിള്ള കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായി ഇരു സഭകളും സ്വാഗതം ചെയ്തു.

Samayam Malayalam 18 Dec 2020, 3:12 pm
ന്യൂഡൽഹി: ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. സഭാ തര്‍‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ധരിപ്പിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Samayam Malayalam Narendra-modi-toi
പ്രധാനമന്ത്രി നരേന്ദ്ര മോദി


Also Read : 'ശരീരത്തിൽ സ്പര്‍ശിച്ച ശേഷം പിന്തുടര്‍ന്നു'; മാളിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചതായി യുവനടി

ന്യൂനപക്ഷ ഫണ്ട വിതരണത്തിലെ അപാകത ഉള്‍പ്പെടെ ക്രൈസ്തവ വിഭാഗത്തിലെ ആശങ്കകള്‍ അവസാനിപ്പിക്കാന്‍ വിവിധ സഭാനേതൃത്വവുമായി പ്രധാനമന്ത്രി ക്രിസ്മസിന് ശേഷം ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 80:20 എന്ന അനുപാതത്തിലാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് വിവേചനപരമാണ്, ഇതും പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സഭയിലെ പെണ്‍കുട്ടികള്‍ ഐഎസ് സ്വാധീനത്തിൽ പെടുന്നതിനെക്കുറിച്ച് സഭാ നേതൃത്വത്തിനുള്ള ആശങ്കയും പ്രധാനമന്ത്രി അറിയിച്ചതായി പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

അതേസമയം, സഭാ തര്‍ക്കത്തിൽ നീതിപൂര്‍വമായ പരിഹാരം ഉണ്ടാവണമെന്നും സഭാതര്‍ക്കത്തിൽ പ്രധാനമന്ത്രി ഇടപെടുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭയുടെ ജോശപ് മാര്‍ ഗ്രിഗോറിയോസിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read : ധീരയായ പെൺകുട്ടി; രാജ്യം കത്തിയ പ്രക്ഷോഭം തുടങ്ങിയത് ഇവളിൽ നിന്ന്

നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇടപെടലുകളെ ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നുവെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മനും പ്രതികരിച്ചു. നിയമത്തേയും സുപ്രീം കോടതി ഉത്തരവിനേയും ഓര്‍ത്തഡോക്സ് സഭ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രാധന മന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുായും സഭാ തര്‍ക്കത്തിൽ പിഎസ് ശ്രീധരൻ പിള്ള കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോർട്ടുകൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്