പത്തംതിട്ട: കഴിഞ്ഞ കാലങ്ങളിലായി എൽഡിഎഫും യുഡിഎഫും ചെയ്തത് ഏഴ് പാപങ്ങൾ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇടത് - വലത് മുന്നണികളെ രൂക്ഷമായി വിമർശിച്ചത്.
എൽഡിഎഫും യുഡിഎഫും കഴിഞ്ഞ കാലങ്ങളിൽ ഏഴ് പാപങ്ങൾ ചെയ്തുവെന്നും അവ ഏതാണെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ദുരഭിമാനവും അഹങ്കാരവും മുഖമുദ്രയാക്കി പ്രവർത്തിച്ചാണ് രണ്ട് മുന്നണികളും ആദ്യം ചെയ്ത തെറ്റ്. പണത്തോടുള്ള ആർത്തിയാണ് ഇവരുടെ രണ്ടാമത്തെ പാപം എന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വന്തം നാട്ടിലെ ജനങ്ങളോട് കാണിച്ച തീരാത്ത പകയാണ് ഇടത് - വലത് മുന്നണികൾ ചെയ്താ മൂന്നാമത്തെ പാപം. അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പരസപരം അസൂയ പുലർത്തുന്നു എന്നതാണ് നാലാമത്തെ കാര്യം. അധികാരക്കൊതിക്കൊപ്പം വർഗീയ - ക്രിമിനൽ ശക്തികളുമായി സഖ്യമുണ്ടാക്കിയതാണ് അവർ ചെയ്ത അഞ്ചാമത്തെ പാപം. രണ്ട് മുന്നണികളും കുടുംബാധിപത്യം വ്യാപിക്കാൻ നടത്തുന്നതാണ് ആറാമത്തെ പാപമെന്നും മോദി കോന്നിയിൽ പറഞ്ഞു.
സ്വന്തം കാര്യങ്ങള്‍ക്ക് മുന്നില്‍ ജനം രണ്ടാമതാക്കുന്ന നിഷ്ക്രിയത്വമാണ് ഇടത് - വലത് മുന്നണികളുടെ ഏഴാമത്തെ പാപമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന അഹങ്കാരമാണ് എല്‍ഡിഎഫിനും യുഡിഎഫിനും.മെട്രോമാനെ പോലുള്ള ആളുകളുടെ ബിജെപിയിലേക്കുള്ള കടന്നുവരവ് രാഷ്ട്രീയ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാർ, സ്വർണക്കടത്ത്, ബാർക്കോഴ എന്നിവ ഉന്നയിച്ച മോദി ഇരു മുന്നണികളും ചേർന്ന് എല്ലാ മേഖലയും കൊള്ളയടിക്കുകയാണെന്ന് ആരോപിച്ചു. ബിജെപിയെ അധികാരത്തിലെത്തിക്കാൻ കേരളം തയ്യാറായി കഴിഞ്ഞു. ജനങ്ങൾ എൻഡിഎ സർക്കാരിനെ സ്വീകരിക്കാൻ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫും യുഡിഎഫും കഴിഞ്ഞ കാലങ്ങളിൽ ഏഴ് പാപങ്ങൾ ചെയ്തുവെന്നും അവ ഏതാണെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ദുരഭിമാനവും അഹങ്കാരവും മുഖമുദ്രയാക്കി പ്രവർത്തിച്ചാണ് രണ്ട് മുന്നണികളും ആദ്യം ചെയ്ത തെറ്റ്. പണത്തോടുള്ള ആർത്തിയാണ് ഇവരുടെ രണ്ടാമത്തെ പാപം എന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വന്തം നാട്ടിലെ ജനങ്ങളോട് കാണിച്ച തീരാത്ത പകയാണ് ഇടത് - വലത് മുന്നണികൾ ചെയ്താ മൂന്നാമത്തെ പാപം. അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പരസപരം അസൂയ പുലർത്തുന്നു എന്നതാണ് നാലാമത്തെ കാര്യം. അധികാരക്കൊതിക്കൊപ്പം വർഗീയ - ക്രിമിനൽ ശക്തികളുമായി സഖ്യമുണ്ടാക്കിയതാണ് അവർ ചെയ്ത അഞ്ചാമത്തെ പാപം. രണ്ട് മുന്നണികളും കുടുംബാധിപത്യം വ്യാപിക്കാൻ നടത്തുന്നതാണ് ആറാമത്തെ പാപമെന്നും മോദി കോന്നിയിൽ പറഞ്ഞു.
സ്വന്തം കാര്യങ്ങള്‍ക്ക് മുന്നില്‍ ജനം രണ്ടാമതാക്കുന്ന നിഷ്ക്രിയത്വമാണ് ഇടത് - വലത് മുന്നണികളുടെ ഏഴാമത്തെ പാപമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന അഹങ്കാരമാണ് എല്‍ഡിഎഫിനും യുഡിഎഫിനും.മെട്രോമാനെ പോലുള്ള ആളുകളുടെ ബിജെപിയിലേക്കുള്ള കടന്നുവരവ് രാഷ്ട്രീയ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാർ, സ്വർണക്കടത്ത്, ബാർക്കോഴ എന്നിവ ഉന്നയിച്ച മോദി ഇരു മുന്നണികളും ചേർന്ന് എല്ലാ മേഖലയും കൊള്ളയടിക്കുകയാണെന്ന് ആരോപിച്ചു. ബിജെപിയെ അധികാരത്തിലെത്തിക്കാൻ കേരളം തയ്യാറായി കഴിഞ്ഞു. ജനങ്ങൾ എൻഡിഎ സർക്കാരിനെ സ്വീകരിക്കാൻ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.