ആപ്പ്ജില്ല

ഒടുവിൽ പിണറായിയെ കാണാൻ സമയം അനുവദിച്ച് മോദി

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സര്‍വകക്ഷിയോഗം ജൂലൈ 19ന് പ്രധാനമന്ത്രിയെ കാണും

Samayam Malayalam 14 Jul 2018, 9:54 am
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ കക്ഷികളുടെയും പ്രതിനിധികളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചയൊരുക്കുന്നത്. ജൂലൈ 19നാണ് സംസ്ഥാനത്തു നിന്നുള്ള പ്രതിനിധികളെ മോദി കാണുന്നത്. മുൻപ് നാല് തവണ മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ചത് വാര്‍ത്തയായിരുന്നു.
Samayam Malayalam 668345-530048-515492-pinarayi-vijayan-new


സംസ്ഥാനത്തിനുള്ള റേഷൻ വിഹിതം, സുപ്രധാന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്‍റെ പിന്തുണ, 15-ാം ധനകാര്യകമ്മീഷൻ ടേംസ് ഓഫ് റഫറൻസിൽ കേരളത്തിന്‍റെ ആശങ്ക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ

രണ്ടാഴ്ചത്തെ യുഎസ് സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി ജൂലൈ 18നാണ് തിരിച്ചെത്തുന്നത്. മുഖ്യമന്ത്രിയ്ക്ക് പുറമെ ഭക്ഷ്യമന്ത്രി പി തിലോത്തമനും തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പ്രധാനമന്ത്രിയെ കാണുന്ന സംഘത്തിലുണ്ടാകും. നിയമസഭാപ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ചര്‍ച്ചയ്ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എംഎം ഹസൻ, സിപിഐ സ്റ്റേറ്റ് അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മെകേരി തുടങ്ങിയവരാണ് സന്ദര്‍ശനസംഘത്തിലെ മറ്റ് പ്രമുഖര്‍.

പ്രധാനമന്ത്രിയെ കാണാനുള്ള മുഖ്യമന്ത്രിയുടെ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് നാലാംവട്ടവും നിരാകരിച്ചതിനെത്തുടര്‍ന്നാണ് സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണാൻ പദ്ധതിയിട്ടത്. റേഷൻ വിഹിതം സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാനുമായി ചര്‍ച്ച നടത്തനായിരുന്നു മുൻപ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്