തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ വിമർശിച്ചതിന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയെന്ന് കവി കെ സച്ചിദാനന്ദൻ. ഇന്നലെ രാത്രിയാണ് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
അമിത് ഷായേയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കുറിച്ചുള്ള തമാശ കലർന്ന വീഡിയോയും മോഡിയെക്കുറിച്ച് 'കണ്ടവരുണ്ടോ' എന്ന നർമ്മം കലർന്ന പരസ്യവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വിലക്കേർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഫലിതം നിറഞ്ഞ ഒരു കമന്റിട്ടതിന് ഏപ്രിൽ 21 ന് താക്കീത് ലഭിച്ചിരുന്നു. മുമ്പും പല കമന്റുകളും അപ്രത്യക്ഷമായിട്ടുണ്ട്. അടുത്ത തവണ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് 21 ന് വ്യക്തമാക്കിയിരുന്നു. മെയ് ഏഴിന് ലഭിച്ച അറിയിപ്പിൽ പോസ്റ്റ് ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും ലൈക്ക് ചെയ്യുന്നതിനും 24 മണിക്കൂറത്തേക്ക് വിലക്കേർപ്പെടുത്തുകയാണെന്നും 30 ദിവസത്തേക്ക് ലൈവിൽ പ്രത്യക്ഷപ്പെടരുതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.
അവരുടെ കമ്മ്യൂണിറ്റി സ്റ്റാന്റേർഡ് ലംഘിച്ചുവെന്നാണ് പറയുന്നത്. ഇന്ന് രാത്രി വിലക്ക് തീരും. ഇന്ന് കേന്ദ്രത്തെ വിമർശിച്ചുകൊണ്ടുള്ള ലാൻസെന്റിന്റെ ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ തനിക്ക് "You are trying to post something other people on Facebook have found abusive" എന്ന മെസേജ് ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. തന്നെപ്പോലുള്ളവരുടെ പ്രൊഫൈലുകൾ നിരീക്ഷിക്കാൻ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അമിത് ഷായേയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കുറിച്ചുള്ള തമാശ കലർന്ന വീഡിയോയും മോഡിയെക്കുറിച്ച് 'കണ്ടവരുണ്ടോ' എന്ന നർമ്മം കലർന്ന പരസ്യവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വിലക്കേർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഫലിതം നിറഞ്ഞ ഒരു കമന്റിട്ടതിന് ഏപ്രിൽ 21 ന് താക്കീത് ലഭിച്ചിരുന്നു. മുമ്പും പല കമന്റുകളും അപ്രത്യക്ഷമായിട്ടുണ്ട്. അടുത്ത തവണ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് 21 ന് വ്യക്തമാക്കിയിരുന്നു. മെയ് ഏഴിന് ലഭിച്ച അറിയിപ്പിൽ പോസ്റ്റ് ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും ലൈക്ക് ചെയ്യുന്നതിനും 24 മണിക്കൂറത്തേക്ക് വിലക്കേർപ്പെടുത്തുകയാണെന്നും 30 ദിവസത്തേക്ക് ലൈവിൽ പ്രത്യക്ഷപ്പെടരുതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.
അവരുടെ കമ്മ്യൂണിറ്റി സ്റ്റാന്റേർഡ് ലംഘിച്ചുവെന്നാണ് പറയുന്നത്. ഇന്ന് രാത്രി വിലക്ക് തീരും. ഇന്ന് കേന്ദ്രത്തെ വിമർശിച്ചുകൊണ്ടുള്ള ലാൻസെന്റിന്റെ ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ തനിക്ക് "You are trying to post something other people on Facebook have found abusive" എന്ന മെസേജ് ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. തന്നെപ്പോലുള്ളവരുടെ പ്രൊഫൈലുകൾ നിരീക്ഷിക്കാൻ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.