തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പോലീസ് നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാറണ്ടുമായി നടക്കുമ്പോഴാണ് സുരേന്ദ്രനെതിരെ ഒാരോ ദിവസവും കേസുകള്‍ ചുമത്തുന്നതെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.
സുരേന്ദ്രനെതിരായ പോലീസ് നടപടി നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സുരേന്ദ്രനെതിരെയുള്ള വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ സർക്കാർ കള്ളക്കേസുകളും തെളിവുകളും ഉണ്ടാക്കുന്നുവെന്ന് ബിജെപി ആരോപിക്കുന്നു.
52കാരിയായ സ്ത്രീയെ സന്നിധാനത്ത് വെച്ച് ആക്രമിച്ച കേസിൽ കെ.സുരേന്ദ്രന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ, ഈ കേസിൽ സുരേന്ദ്രൻ തികച്ചും നിരപരാധിയാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. സുരേന്ദ്രനെതിരായ കള്ളക്കേസുകൾ സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. കോഴിക്കോട് ട്രെയിൻ തടഞ്ഞ കേസിലും കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ കേസിലും സുരേന്ദ്രന് ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സുരേന്ദ്രന് ജയിൽ മോചിതനാകാൻ സാധിച്ചില്ല.
സുരേന്ദ്രനെതിരായ പോലീസ് നടപടി നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സുരേന്ദ്രനെതിരെയുള്ള വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ സർക്കാർ കള്ളക്കേസുകളും തെളിവുകളും ഉണ്ടാക്കുന്നുവെന്ന് ബിജെപി ആരോപിക്കുന്നു.
52കാരിയായ സ്ത്രീയെ സന്നിധാനത്ത് വെച്ച് ആക്രമിച്ച കേസിൽ കെ.സുരേന്ദ്രന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ, ഈ കേസിൽ സുരേന്ദ്രൻ തികച്ചും നിരപരാധിയാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. സുരേന്ദ്രനെതിരായ കള്ളക്കേസുകൾ സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. കോഴിക്കോട് ട്രെയിൻ തടഞ്ഞ കേസിലും കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ കേസിലും സുരേന്ദ്രന് ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സുരേന്ദ്രന് ജയിൽ മോചിതനാകാൻ സാധിച്ചില്ല.