കാസര്‍കോട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തി. മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസില്‍ കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Also Read: കൊച്ചിയിൽ നിന്ന് തൃശൂരിലേക്ക് പിന്നാലെ മൂന്നാറിൽ; കൊവിഡ് സ്ഥിരീകരിച്ച യുകെ പൗരൻ്റെ റൂട്ട് മാപ്പ്
ട്രെയിൻ യാത്രക്കാർ ജാഗ്രത പുലര്‍ത്തേണ്ട കാര്യങ്ങള്‍ അധികൃർ പറഞ്ഞു കൊടുത്തു. യാത്രയില്‍ മാസ്ക്ക് ഉപയോഗിക്കണമെന്നും ചുമയ്ക്കുമ്പോള്‍ തൂവാല വച്ചു മറയ്ക്കണമെന്നും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി. ബോധവല്‍ക്കരണ സന്ദേശങ്ങളടങ്ങിയ ലഘുലേഖയും വിതരണം ചെയ്തു. റെയില്‍വേ സ്റ്റേഷനുകളില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് വീണ്ടും കൊറോണ!!! തത്സമയ വിവരങ്ങൾ...
സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകളില്‍ ഓരോ കോച്ചിലും പ്രത്യേക സംഘം കര്‍ശന പരിശോധന നടത്തും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടാല്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം. വനിത എസ് ഐ അജിത, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പരിശേധനയില്‍ പങ്കെടുത്തു. അതേസമയം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 24 പോയിന്റുകളില്‍ വാഹനങ്ങള്‍ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. കോവിഡ് ആശങ്ക പരിഹരിക്കുന്നതുവരെ പരിശോധന തുടരും.
Also Read: കൊവിഡിൽ തിരക്കൊഴിഞ്ഞ് തൃശൂർ! ബസുകളിൽ ആളില്ല, കച്ചവടമില്ലാതെ വ്യാപാരികള്‍
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രെയിലൂടെ പോകുന്നവരെ പരിശോധിക്കാൻ രണ്ട് ടീമുകളെ ആരോഗ്യ വകുപ്പ് സജ്ജമാക്കി. ഓരോ ടീമിലും പത്ത് വീതം ജെ എച്ച്ഐമാരും, വൊളണ്ടിയർമാരും, പോലീസുകാരും ഉൾപ്പെടുന്നു. കാസർകോട് റെയിവേ സ്റ്റേഷനിൽ നിലയുറപ്പിക്കുന്ന ഈ ടീം ഇതു വഴി തെക്കോട്ട് പോകുന്ന ട്രെയികളിൽ കയറി പരിശോധന നടത്തും. ശേഷം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്യും. പിന്നിട് ഈ ടീം കാസർകോട് റെയിവേ സ്റ്റേഷനിൽ വന്ന് പരിശോധന തുടരും.
അതിർത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യ- പോലീസ് വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തും. മഞ്ചേശ്വരം, കുമ്പള, കാസർകോട്, കാഞ്ഞങ്ങാട്,നീലേശ്വരം റെയിൽ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങി വരുന്നവരെ പരിശോധിക്കുന്നതിനും ബോധവത്ക്കരിക്കുന്നതിനും ഹെൽപ്പ് ഡെസ്കും സജ്ജമാക്കും.