ആപ്പ്ജില്ല

തലയോട്ടി പൊട്ടി, ആന്തരിക രക്തസ്രാവം; ഇടുക്കിയിൽ അഞ്ചുവയസ്സുകാരന് ക്രൂരമർദ്ദനം

ക്രൂരമര്‍ദ്ദനത്തിൽ ബാലൻ്റെ തലയോട്ടി പൊട്ടി ആന്തരിക രക്തസ്രാവമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Samayam Malayalam 31 Oct 2020, 12:33 pm
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉണ്ടപ്ലാവിൽ അഞ്ച് വയസുകാരനെ ബന്ധു ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. അസം സ്വദേശിയുടെ മകനാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. അച്ഛൻ്റെ സഹോദരനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Samayam Malayalam Child abuse
പ്രതീകാത്മക ചിത്രം


കുട്ടിയുടെ തലയോട്ടി പൊട്ടിയതായും ആന്തരിക രക്തസ്രാവമുണ്ടായതായും ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിൽ അച്ഛൻ്റെ സഹോദരനെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read: ഭഗവതിക്ഷേത്രത്തിലേക്കെത്താൻ യാത്രാദുരിതം; മതസൗഹാർദത്തിന്‍റെ പുതിയ വഴി തുറന്ന് പരതക്കാട് ജമാഅത്ത് പള്ളി

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായതെന്നാണ് ചാനലിൻ്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് രാവിലെ കുട്ടിയുടെ നില വഷളായതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരപ്പണിയ്ക്കായി വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മകനാണ് മര്‍ദ്ദനത്തിന് ഇരയായത്. അച്ഛൻ്റെ സഹോദരൻ കുട്ടിയെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ആശ പ്രവര്‍ത്തകരെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Also Read: പുല്‍വാമയില്‍ രാജ്യം വേദനിച്ചപ്പോള്‍ ചിലര്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ചു: പ്രധാനമന്ത്രി

ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ കുട്ടിയെ ഇയാള്‍ പുറത്തേയ്ക്ക് വിളിച്ചപ്പോള്‍ വന്നില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്നും കുട്ടിയുടെ തല നിലത്തിടിച്ചാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്