ആപ്പ്ജില്ല

'കോൺഗ്രസ് നേതാവിൻ്റെ വീടാക്രമിച്ചത് മകൻ'; ശ്രമം സിപിഎംകാര്‍ ആക്രമിച്ചെന്ന് വരുത്താൻ: പോലീസ്

രാത്രി രണ്ട് മണിയോടെ ബൈക്കിലെത്തിയ സംഘം വീടിനു നേര്‍ക്ക് ആക്രമണം നടത്തിയെന്നായിരുന്നു ലീന പോലീസിൽ നല്‍കിയ പരാതി. ആക്രമണത്തിൽ ലീനയ്ക്കും മകനും പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Samayam Malayalam 4 Sept 2020, 7:36 pm
തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടാക്രമിച്ച കേസിൽ വഴിത്തിരിവായി പുതിയ അറസ്റ്റ്. വീടിനു നേ‍ര്‍ക്ക് ആക്രമണം നടത്തിയ കേസിൽ ലീനയുടെ മകൻ ലിഖിൻ കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വീട് ആക്രമിച്ചത് ലിഖിൻ ആണെന്നാണ് പോലീസ് പറയുന്നത്. വീട് ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് പുതിയ സംഭവം.
Samayam Malayalam congress leader leena house
ആക്രമിക്കപ്പെട്ട ലീനയുടെ വീട്


"ലീനയുടെ മകൻ നിഖിൽ കൃഷ്ണ തന്നെയാണ് വീട് അടിച്ചു തുകര്‍ത്തത്", 'പൂന്തുറ പോലീസിനെ' ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ലിഖിൻ കൃഷ്ണയും പ്രദേശത്തെ ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നും ആക്രമണത്തിന് പിന്നിൽ അവരാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ സംശയത്തെത്തുടര്‍ന്ന് രാവിലെ 10 മണിയോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിൽ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായും ചാനലിൻ്റെ റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: ഇരട്ടക്കൊലക്കേസ് പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മരച്ചില്ല ഒടിഞ്ഞ് നിലത്ത് വീണതായി പോലീസ്

മുട്ടത്തറയിലെ വീട് ബൈക്കിലെത്തിയ സംഘം ആക്രമിച്ചെന്നായിരുന്നു ലീന നല്‍കിയ പരാതി. ഇന്നലെ വെളുപ്പിനാണ് ആക്രമണം നടന്നതെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ആക്രമണത്തിൽ വീടിൻ്റെ ജനൽച്ചില്ലുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. "മുൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കെപിസിസി അംഗവുമായ ജി. ലീനയുടെ വീട് പുലര്‍ച്ചെ രണ്ട് മണിയോടെ അടിച്ചു തകര്‍ത്തു" എന്നായിരുന്നു സെപ്റ്റംബര്‍ രണ്ട് രാവിലെ പുറത്തുവന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ലീന ആരോപിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന ലീനയ്ക്കും മകനും ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലീനയുടെ വീട് ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സിപിഎമ്മിനെതിരെ ലീന ആരോപണം ഉന്നയിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ വീട് സന്ദര്‍ശിച്ചിരുന്നു.

Also Read: യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വീടിനു നേരെ ആക്രമണം

"അക്രമത്തെ ഉപാസിക്കുന്ന നേതാക്കളാണ് കേരളം ഭരിക്കുന്നത്" എന്നായിരുന്നു ലീനയുടെ വീട് സന്ദ‍ര്‍ശിച്ച ശേഷം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രതികരണം. അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണ് വെഞ്ഞാറമൂട് കൊലപാതകമെന്നും അതിൻ്റെ പേരിൽ സംസ്ഥാന വ്യാപകമായി അക്രമം നടത്താണ് സിപിഎമ്മിൻ്റെ നീക്കമെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്