കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി കസ്റ്റഡിയിൽ. കോസര്‍കോട് എച്ചിലടുക്കം സ്വദേശി മുരളിയെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. കേസിൽ ആരോപമണം നേരിടുന്ന ശാസ്ത ഗംഗാധരന്റെ ഡ്രൈവറാണ് കസ്റ്റഡിയിലായ മുരളി. ആയാളാണ് പ്രതികളെ രക്ഷപെടാൻ സഹായിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മുൻപ് ശാസ്താ ഗംഗാധരന്റെ മകൻ ഗിജിനെ പോലീസ് പ്രതിചേര്‍ത്തിരുന്നു.
കേസിലെ ഏഴാം പ്രതിയായ ഗിജിൻ കൊല നടത്തിയ ശേഷം പ്രതികളെ വാഹനത്തിൽ കയറ്റി രക്ഷപെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിൽ ഇതുവരെ ഏഴുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗമായ എം പീതാംബരാനാണ് കേസിലെ ഒന്നാം പ്രതി. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരിയ ഇരട്ടക്കൊലപാതകം സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കോൺഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലാകുന്നത്.
കേസിലെ ഏഴാം പ്രതിയായ ഗിജിൻ കൊല നടത്തിയ ശേഷം പ്രതികളെ വാഹനത്തിൽ കയറ്റി രക്ഷപെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിൽ ഇതുവരെ ഏഴുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗമായ എം പീതാംബരാനാണ് കേസിലെ ഒന്നാം പ്രതി. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരിയ ഇരട്ടക്കൊലപാതകം സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കോൺഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലാകുന്നത്.