കൊച്ചി: മുട്ടിൽ മരംമുറിക്കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളും അറസ്റ്റിലായതായി സർക്കാർ ഹൈക്കോടതിയിലാണ് അറിയിച്ചത്. കുറ്റിപ്പുറം പാലത്തിൽ വെച്ച് തിരൂർ ഡിവൈഎസ്പിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read : ശിക്ഷ നേരിടേണ്ടി വരുമെന്ന് അറിഞ്ഞു തന്നെയാണ് സമരങ്ങൾ നടത്തുന്നത്: വി ശിവൻകുട്ടി
അതേസമയം അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രതികൾക്ക് അവസരമൊരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് പ്രതികളുടെ അമ്മ മരിച്ചത്.
Also Read : ക്രിമിനൽ കേസിൽ വിചാരണ നേരിടാൻ പോവുന്ന ഒരാൾ പ്ലസ് ടു റിസൾട്ട് പ്രഖ്യാപിക്കുന്നത് വിദ്യാർത്ഥികളോടുള്ള അവഹേളനം: വിടി ബൽറാം
മുട്ടിൽ മരംമുറി കേസിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കോടികളുടെ മരം കൊള്ളയിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സർക്കാർ വാദം കണക്കിലെടുത്തായിരുന്നു ഇത്.