താനൂര്‍: താനൂരിന് സമീപം അഞ്ചുടിയിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട ഇസ്ഹാക്കിന്റെ വീടിനു സമീപത്തു തന്നെ താമസിക്കുന്ന സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. അഞ്ചുടി സ്വദേശികളായ മഷ്ഹൂദ്, മുഫീസ്, ത്വാഹ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഇനി പിടിയിലാകാനുള്ള മൂന്ന് പേര്‍ക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. നാലംഗ സംഘമാണ് ഇസ്ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. അറസ്റ്റിലായ മഷ്ഹൂദിനും മുഫീസിനും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. ഇവരെ രക്ഷപെടാൻ സഹായിച്ചെന്ന കുറ്റത്തിനാണ് ത്വാഹയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ അറസ്റ്റിലായ പ്രതികളെല്ലാം സിപിഎം പ്രവര്ത്തകരമാണെങ്കിലും ഇസ്ഹാക്കിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് സിപിഎം വാദം.
കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേരിൽ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
Also Read: താനൂർ കൊലപാതകം; പ്രതികൾ സിപിഎം പ്രവർത്തകരെന്ന് പോലീസ്
വ്യാഴാഴ്ച രാത്രിയിലാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാക്ക് കൊല്ലപ്പെട്ടത്. വീടിനു പുറത്തു വെച്ചായിരുന്നു നാലംഗസംഘം ഇസ്ഹാക്കിനെ ആക്രമിച്ചത്. ഈ സമയത്ത് പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. ഇസ്ഹാക്കിന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ഇരുകാലുകള്‍ക്കും വെട്ടേറ്റ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വധിക്കാനുള്ള ഉദ്ദേശത്തോടെ നടത്തിയ ആക്രമണമായിരുന്നു ഇതെന്നാണ് പോലീസിന്റെ നിഗമനം. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണം സിപിഎം നിഷേധിച്ചിട്ടുണ്ടെങ്കിലും ആ വഴിയ്ക്ക് തന്നെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പി ജയരാജൻ താനൂരിലെത്തി ദിവസങ്ങള്‍ക്കകമാണ് ഇസ്ഹാക്ക് കൊല്ലപ്പെട്ടതെന്നും കൊലയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് മുസ്ലിം ലീഗ് ആരോപണം. ജയരാജൻ താനൂരിലെത്തി മടങ്ങിയതിനു പിന്നാലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ കൊലപാതകത്തിന്റെ സൂചന നല്‍കിയിരുന്നു. പ്രതികളും പി ജയരാജനുമൊത്തുള്ല ചിത്രങ്ങള്‍ ഗൂഢാലോചനയുടെ തെളിവാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേരിൽ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
Also Read: താനൂർ കൊലപാതകം; പ്രതികൾ സിപിഎം പ്രവർത്തകരെന്ന് പോലീസ്
വ്യാഴാഴ്ച രാത്രിയിലാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാക്ക് കൊല്ലപ്പെട്ടത്. വീടിനു പുറത്തു വെച്ചായിരുന്നു നാലംഗസംഘം ഇസ്ഹാക്കിനെ ആക്രമിച്ചത്. ഈ സമയത്ത് പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. ഇസ്ഹാക്കിന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ഇരുകാലുകള്‍ക്കും വെട്ടേറ്റ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വധിക്കാനുള്ള ഉദ്ദേശത്തോടെ നടത്തിയ ആക്രമണമായിരുന്നു ഇതെന്നാണ് പോലീസിന്റെ നിഗമനം. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണം സിപിഎം നിഷേധിച്ചിട്ടുണ്ടെങ്കിലും ആ വഴിയ്ക്ക് തന്നെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പി ജയരാജൻ താനൂരിലെത്തി ദിവസങ്ങള്‍ക്കകമാണ് ഇസ്ഹാക്ക് കൊല്ലപ്പെട്ടതെന്നും കൊലയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് മുസ്ലിം ലീഗ് ആരോപണം. ജയരാജൻ താനൂരിലെത്തി മടങ്ങിയതിനു പിന്നാലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ കൊലപാതകത്തിന്റെ സൂചന നല്‍കിയിരുന്നു. പ്രതികളും പി ജയരാജനുമൊത്തുള്ല ചിത്രങ്ങള്‍ ഗൂഢാലോചനയുടെ തെളിവാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ചൂണ്ടിക്കാട്ടി.