പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ സ്വദേശി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീണ്ടും ജെസ്നയുടെ സുഹൃത്തിന്റെ മൊഴിയെടുത്തു. ഇതിനു മുൻപും പല തവണ പോലീസ് സംഘം യുവാവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ജെസ്നെ കാണാതായ ദിവസവും മുൻദിവസങ്ങളിലും നടന്ന ഫോൺവിളികളിൽ നിന്ന് ലഭിച്ച വിവരങ്ങള്‍ ഒത്തുനോക്കുന്നതിനായാണ് യുവാവിന്റെ മൊഴിയെടുത്തതെന്നാണ് സൂചന. ഈ ദിവസങ്ങളിലെ 200ഓളം ഫോൺവിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ജെസ്നെ കാണാതായ ദിവസവും മുൻദിവസങ്ങളിലും നടന്ന ഫോൺവിളികളിൽ നിന്ന് ലഭിച്ച വിവരങ്ങള്‍ ഒത്തുനോക്കുന്നതിനായാണ് യുവാവിന്റെ മൊഴിയെടുത്തതെന്നാണ് സൂചന. ഈ ദിവസങ്ങളിലെ 200ഓളം ഫോൺവിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.