കോഴിക്കോട്: വിദ്വേഷകരമായ രീതിയിൽ പ്രസംഗിച്ചതിന് ഹിന്ദു എെക്യവേദി നേതാവ് കെ.പി.ശശികലയ്ക്കെതിരെ കേസെടുത്തു. പറവൂരിലും കോഴിക്കോടും ശശികലയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പറവൂരിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൻെറ പേരിലാണ് ഒരു കേസ്. എെപിസി 153ാം വകുപ്പ് പ്രകാരമാണ് കേസ്. കോഴിക്കോട് കസബ പോലീസും ശശികലയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2006ൽ നടത്തിയ പ്രസംഗത്തിൻെറ പേരിലാണ് ഇത്.
മതേതരവാദികളായ എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുജ്ഞയ ഹോമം നടത്തണമെന്നും അല്ലാത്ത പക്ഷം ഗൗരി ലങ്കേഷിന്റെ വിധിയാകുമെന്നും കെ.പി ശശികല പറഞ്ഞിരുന്നു.
പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയും വി.ഡി സതീശനും പോലീസിൽ പരാതി നല്കി.
ശശികലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. അതേസമയം താന്‍ ഒരു എഴുത്തുകാരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കെ.പി.ശശികല പറഞ്ഞു. കോണ്‍ഗ്രസാണ് എഴുത്തുകാരെ കൊല്ലുന്നതെന്നും ആ കോണ്‍ഗ്രസിനെ കരുതിയിരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
Police case against KP Sasikala
Kerala police registered case against Hindu Aikya Vedi leader KP Sasikala
പറവൂരിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൻെറ പേരിലാണ് ഒരു കേസ്. എെപിസി 153ാം വകുപ്പ് പ്രകാരമാണ് കേസ്. കോഴിക്കോട് കസബ പോലീസും ശശികലയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2006ൽ നടത്തിയ പ്രസംഗത്തിൻെറ പേരിലാണ് ഇത്.
മതേതരവാദികളായ എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുജ്ഞയ ഹോമം നടത്തണമെന്നും അല്ലാത്ത പക്ഷം ഗൗരി ലങ്കേഷിന്റെ വിധിയാകുമെന്നും കെ.പി ശശികല പറഞ്ഞിരുന്നു.
പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയും വി.ഡി സതീശനും പോലീസിൽ പരാതി നല്കി.
ശശികലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. അതേസമയം താന്‍ ഒരു എഴുത്തുകാരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കെ.പി.ശശികല പറഞ്ഞു. കോണ്‍ഗ്രസാണ് എഴുത്തുകാരെ കൊല്ലുന്നതെന്നും ആ കോണ്‍ഗ്രസിനെ കരുതിയിരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
Police case against KP Sasikala
Kerala police registered case against Hindu Aikya Vedi leader KP Sasikala