ആപ്പ്ജില്ല

ലിഗയുടെ മരണം: കസ്റ്റഡിയിലുള്ളവരുടെ മൊഴി കള്ളം

പോലീസ് കസ്റ്റഡിയിലുള്ളവര്‍ സംഭവദിവസം സ്ഥലത്തുണ്ടായിരുന്നതായി സ്ഥിരീകരണം

Samayam Malayalam 29 Apr 2018, 12:51 pm
തിരുവനന്തപുരം ലാത്വിയൻ സ്വദേശിനി ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളവരുടെ മൊഴി കള്ളമെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ലിഗ മരിച്ചെന്നു കരുതുന്ന സമയത്ത് സ്ഥലത്തില്ലായിരുന്നു എന്നാണ് ഇവരുടെ മൊഴി. എന്നാൽ ഇവര്‍ ഈ സമയം തിരുവല്ലത്തെ പൊന്തക്കാട്ടിലുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചതായാണ് വിവരം. ഇവരെ അന്നേ ദിവസം കോവളത്ത് കണ്ടവരുമുണ്ട്.
Samayam Malayalam liga


ലിഗയുടെ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയപരിശോധനാഫലം കേസിൽ നിര്‍ണായകമാണ്. കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ലിഗയെ കൊന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാൽമുട്ടുകൊണ്ടോ മറ്റോ ശ്വാസം മുട്ടിച്ച് ഒന്നിലേറെപ്പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് നിഗമനം. അതേസമയം, മൃതദേഹത്തിന്‍റെ പഴക്കം മാനഭംഗം നടന്നോ എന്ന് സ്ഥിരീകരിക്കാൻ തടസ്സമായി.

ലിഗയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിൽ മൂന്നു പേരാണുള്ളതെന്നാണ് സൂചന. ലഹരിസംഘത്തിൽപ്പെട്ട ഇവരിൽ ഒരു യോഗ പരിശീലകനുമുണ്ട്. ഇയാളാണ് ലിഗയെ പൊന്തക്കാട്ടിലെത്തിച്ചതെന്നാണ് കരുതപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്