ആപ്പ്ജില്ല

ആതിര അച്ഛനൊപ്പം പോയത് പോലീസ് പറഞ്ഞിട്ട്: ബ്രിജേഷ്

പോലീസ് സ്റ്റേഷനിൽ നടത്തിയ ചര്‍ച്ചയിലാണ് രാജൻ വിവാഹത്തിന് സമ്മതിച്ചത്

Samayam Malayalam 23 Mar 2018, 4:52 pm
അരീക്കോട്: പോലീസിന്‍റെ കൂടി നിര്‍ബന്ധത്തെത്തുടര്‍ന്നാണ് കൊല്ലപ്പെട്ട ആതിര അച്ഛനൊപ്പം സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയതെന്ന് പ്രതിശ്രുതവരൻ ബ്രിജേഷ്. ബ്രിജേഷിനെ വിവാഹം കഴിക്കുന്നതിനെ ആതിരയുടെ അച്ഛനായ രാജൻ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുകുടുംബങ്ങളും പോലീസിൽ പരാതി നല്‍കുകയും തുടര്‍ന്ന് സ്റ്റേഷനിൽ വെച്ചു നടത്തിയ ചര്‍ച്ചയിൽ രാജൻ വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു. ഇതിനു ശേഷമാണ് ആതിര അച്ഛനൊപ്പം വീട്ടിലേയ്ക്ക് പോയതെന്നും ബ്രിജേഷ് മാധ്യമങ്ങളോടു പറഞ്ഞു.
Samayam Malayalam brijesh


സ്റ്റേഷനിൽ വെച്ചു വിവാഹത്തിനു സമ്മതിച്ച രാജൻ വീട്ടിൽ വെച്ച് വീണ്ടും എതിര്‍ക്കുകയും തുടര്‍ന്ന് ആതിരയുമായി വാക്കേറ്റമുണ്ടാകുകയുമായിരുന്നു.

കിഴുപറമ്പ് പ‍ഞ്ചായത്തിലെ പത്തനാപുരം പൂവത്തിക്കണ്ടിയിൽ പാലത്തിങ്ങൽ രാജൻ മകളായ ആതിര(22)യെ വ്യാഴാഴ്ച വൈകുന്നേരമാണ് കൊലപ്പെടുത്തിയത്. അന്യജാതിയിൽപ്പെട്ടയാളെ വിവാഹം ചെയ്യുന്നതിലുള്ള ദുരഭിമാനമാണ് രാജനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.

ഇന്ന് രാവിലെ അരീക്കോട് പുത്തലം സാളിഗ്രാമക്ഷേത്രത്തിൽ ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.കൊയിലാണ്ടി പന്തലായനി സ്വദേശിയാണ് ബ്രിജേഷ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്