ആപ്പ്ജില്ല

ലിഗയുടെ മരണം: അന്വേഷണം പ്രദേശത്തെ സാമൂഹ്യവിരുദ്ധരിലേയ്ക്ക്

മരണം കൊലപാതകമാണെന്ന് ഉറപ്പിക്കാൻ സഹായിക്കുന്ന പോസ്റ്റ്മോ‍ര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിച്ചേക്കും

Samayam Malayalam 26 Apr 2018, 1:12 pm
തിരുവനന്തപുരം: കോവളത്തിനടുത്ത് ലാത്വിയൻ വനിത ലിഗ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രദേശത്തെ കഞ്ചാവ്, ചീട്ടുകളി സംഘങ്ങളിലേയ്ക്ക്. മൃതദേഹം കണ്ടെത്തിയ കുറ്റിക്കാട്ടിലേയ്ക്ക് ലിഗ കയറിപ്പോകുന്നതായി രണ്ടുപേരുടെ മൊഴി പോലീസിനു ലഭിച്ചിട്ടുണ്ടെങ്കിലും ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്.
Samayam Malayalam Liga-Skromane-Feature-696x406


രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം ലിഗയുടേയതു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹം ലിഗയുടേയു തന്നെയാണെന്ന നിഗമനത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. അതേസമയം, ഏറെ നിര്‍ണായകമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്നു കിട്ടിയേക്കും.

മാര്‍ച്ച് 14ന് കാണാതായ ലിഗ 15നോ 16നോ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്‍റെ അടിസ്ഥാനത്തിൽ കോവളം, തിരുവല്ലം ഭാഗത്തെ ഒട്ടേറെ നാട്ടുകാരെ പോലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലം ചീട്ടുകളിസംഘങ്ങളുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും താവളമാണെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. ഇവരിൽ പലരേയും ചോദ്യം ചെയ്യുമ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിക്കുന്നത്. ഇതേത്തുടര്‍ന്നാണ് അന്വേഷണം ഈ വഴിയ്ക്ക് കേന്ദ്രീകരിക്കുന്നത്.

ലിഗ മരണപ്പെട്ടത് ശ്വാസം മുട്ടിയാകാം എന്ന് പോലീസ് അഭിപ്രായപ്പെട്ടിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഈ നിഗമനം ശരിവെച്ചാൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കാനായേക്കും. ശരീരത്തിൽ വിഷാംശമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്