ആപ്പ്ജില്ല

ജലന്ധർ പിആർഓയ്ക്കും ഫാ. എർത്തയിലുമെതിരെ പോലീസിന് തെളിവുകൾ

ഇരുവരും കേരളത്തിലെത്തി സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുകള്‍

Samayam Malayalam 15 Sept 2018, 2:57 pm
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസിൽ സഭയിലെ കൂടുതൽ പേര്‍ക്കെതിരെ പോലീസിന് തെളിവുകള്‍ ലഭിച്ചു. ജലന്ധര്‍ രൂപത പി ആര്‍ ഓ പീറ്റര്‍ കാവുംപുറവും സിഎംഐ സഭാ വൈദികൻ ഫാദര്‍ ജെയിംസ് എര്‍ത്തിയിലും കേരളത്തിലെത്തി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവുകള്‍ ലഭിച്ചു.
Samayam Malayalam bishop franco


പീറ്റര്‍ കാവുംപുറം കൊച്ചിയിൽ താമസിച്ച ഹോട്ടലിൽ നിന്ന് അന്വേഷണസംഘം രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഫാദര്‍ എര്‍ത്തയിൽ പരാതിക്കാരിയുടെ കുടുംബത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കോട്ടയത്തിനു പുറമെ മൂന്നു ജില്ലകളിൽ പോലീസ് തെളിവുശേഖരണം തുടരുകയാണ്.

അതേസമയം, പോലീസ് ചോദ്യം ചെയ്യാനായി നോട്ടീസ് അയച്ച പശ്ചാത്തലത്തിൽ ബിഷപ്പ് ഫ്രാങ്കോ രൂപതയുടെ ഭരണച്ചുമതല ഫാ. മാത്യു കോക്കണ്ടത്തിന് കൈമാറി. വത്തിക്കാനിൽ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. കുറ്റാരോപിതനായ ബിഷപ്പ് ചുമതലകളിൽ തുടരുന്നതിലുള്ള എതിര്‍പ്പിന് പുറമെ സ്ഥാനത്തിരിക്കുന്ന ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്താൽ സഭയുടെ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന വിലയിരുത്തലും സഭയ്ക്കുണ്ട്. കത്തോലിക്കാ മെത്രാൻമാരുടെ സംഘടനയായ സിബിസിഐയുടെ പ്രസിഡന്‍റ് ഓസ്വാള്‍ ഗ്രേഷ്യസും ബിഷപ്പ് ഫ്രാങ്കോ മാറി നിൽക്കണമെന്ന് നിലപാടെടുത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്