കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസമുണ്ടായ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. സംസ്ഥാനത്തെ വമ്പന്‍ മയക്കുമരുന്ന് ഇടപാടുകള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. 200 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവവുമായി വ്യാഴാഴ്ചത്തെ സംഭവത്തിനു ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരേ സംഘമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അലിയെന്ന ലഹരി മാഫിയാ തലവന്‍റെ പിന്നാലെയാണ് നിലവിൽ എക്സൈസും കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയും എന്നാണ് സൂചന. എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടയാണ് സെപ്റ്റംബറിൽ കൊച്ചിയില്‍ നടന്നത്.
32 കിലോ എംഡിഎംഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മെത്തലിൻ ഡയോക‌്സി മെത്താഫിറ്റമിനാണ‌് എക‌്സൈസ‌് എൻഫോഴ‌്സ‌്മെന്‍റ് ആൻഡ‌് ആന്‍റി നാർകോട്ടിക‌് സ‌്പെഷൽ സ‌്ക്വാഡ‌് പിടികൂടിയത‌്. 200 കോടിയോളം രൂപയാണ് ഇതിന്‍റെ വില. വ്യാഴാഴ്ച എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്നും അഞ്ച് കോടി വിലവരുന്ന ‘ഐസ് മെത്ത്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മെത്താംഫിറ്റമിൻ ആണ് പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.
രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരേ സംഘമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അലിയെന്ന ലഹരി മാഫിയാ തലവന്‍റെ പിന്നാലെയാണ് നിലവിൽ എക്സൈസും കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയും എന്നാണ് സൂചന. എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടയാണ് സെപ്റ്റംബറിൽ കൊച്ചിയില്‍ നടന്നത്.
32 കിലോ എംഡിഎംഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മെത്തലിൻ ഡയോക‌്സി മെത്താഫിറ്റമിനാണ‌് എക‌്സൈസ‌് എൻഫോഴ‌്സ‌്മെന്‍റ് ആൻഡ‌് ആന്‍റി നാർകോട്ടിക‌് സ‌്പെഷൽ സ‌്ക്വാഡ‌് പിടികൂടിയത‌്. 200 കോടിയോളം രൂപയാണ് ഇതിന്‍റെ വില. വ്യാഴാഴ്ച എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്നും അഞ്ച് കോടി വിലവരുന്ന ‘ഐസ് മെത്ത്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മെത്താംഫിറ്റമിൻ ആണ് പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.