കാസര്‍കോട്: യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകത്തിിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നാളെ ഹൈക്കോടതിയെ സമീപിക്കാനിരിക്കേ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസര്‍കോട്. വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി ജില്ലയിലെത്തുന്ന സാഹചര്യത്തിൽ കേസന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കാസര്‍കോട് സിപിഎം ഡിസി ഓഫീസിന്റെ ശിലാസ്ഥാപനവും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനവും അടക്കമുള്ള വിവിധ പരിപാടികളാണ് മുഖ്യമന്ത്രിയ്ക്ക് നാളെ കാസര്കോടുള്ളത്. ഇതിനിടെ കേസിൽ ഇന്നലെ അറസ്റ്റിലായ എച്ചിലടുക്കം സ്വദേശി സജി ജോര്‍ജിനെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഇയാള്‍ക്ക് കേസിൽ നേരിട്ട് പങ്കുണ്ടെന്നാണ് റിമാൻഡ് റിപ്പോര്‍ട്ട്. പ്രതികള്‍ സഞ്ചരിച്ച കാര്‍ സജിയുടേതാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ ആറു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് പറയപ്പെടുന്ന സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ ചോദ്യം ചെയ്യലിനായി പോലീസ് ക്ലബ്ബിൽ എത്തിച്ചു. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കേസിൽ അറസ്റ്റിലായ പീതാംബരനും സജിയും അടക്കം അഞ്ച് പേരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തതിലൂടെ കൊലപാതകത്തിന്റെ ആസൂത്രണം സംബന്ധിച്ച നിര്‍ണ്ണായകമായ വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
എന്നാൽ കൊലപാതകവുമായി പ്രതികളെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലെന്ന സൂചനയുമുണ്ട്.
കേസിന് പിന്നിൽ സിപിഎമ്മിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതു പുറത്തു കൊണ്ടുവരണമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബങ്ങളുടെ ആവശ്യം. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ അന്വേഷണം വേഗത്തിലും ഫലപ്രദമായും പൂര്‍ത്തീകരിക്കുക പോലീസിന് തലവേദനയാണ്.
കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് പറയപ്പെടുന്ന സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ ചോദ്യം ചെയ്യലിനായി പോലീസ് ക്ലബ്ബിൽ എത്തിച്ചു. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കേസിൽ അറസ്റ്റിലായ പീതാംബരനും സജിയും അടക്കം അഞ്ച് പേരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തതിലൂടെ കൊലപാതകത്തിന്റെ ആസൂത്രണം സംബന്ധിച്ച നിര്‍ണ്ണായകമായ വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
എന്നാൽ കൊലപാതകവുമായി പ്രതികളെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലെന്ന സൂചനയുമുണ്ട്.
കേസിന് പിന്നിൽ സിപിഎമ്മിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതു പുറത്തു കൊണ്ടുവരണമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബങ്ങളുടെ ആവശ്യം. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ അന്വേഷണം വേഗത്തിലും ഫലപ്രദമായും പൂര്‍ത്തീകരിക്കുക പോലീസിന് തലവേദനയാണ്.