കൊടുങ്ങല്ലൂര്‍: ശ്രീലങ്കയിൽ നിന്നുള്ള തീവ്രവാദികള്‍ കടൽമാര്‍ഗം കേരളത്തിലേയ്ക്ക് നുഴഞ്ഞു കയറുമെന്ന ഇൻ്റലിജൻസ് റിപ്പോര്‍ട്ടിനു പിന്നാലെ തൃശ്ശൂര്‍ ജില്ലയിലെ തീരദേശമേഖലയിൽ പോലീസ് ജാഗ്രത പുലര്‍ത്തുന്നു. പതിനഞ്ചോളം ഐഎസ് തീവ്രവാദികള്‍ ബോട്ട് മാര്‍ഗം പുറപ്പെട്ടിട്ടുണ്ടെന്നും അവര്‍ കേരളത്തിലേയ്ക്ക് കടക്കാതിരിക്കാൻ ജാഗ്രത വേണമെന്നുമാണ് ഇൻ്റലിജൻസ് നിര്‍ദ്ദേശം. ലക്ഷദ്വീപിലെ മിനിക്കോയ് ലക്ഷ്യമിട്ട് തീവ്രവാദികള്‍ വെള്ള നിറത്തിലുള്ള ബോട്ടിൽ എത്തുന്നുവെന്നാണ് ഇൻ്റലിജൻസ് റിപ്പോര്‍ട്ട് വന്നത്. ഇവര്‍ കേരളത്തിലേയ്ക്ക് കടക്കാതെ തടയുകയാണ് പോലീസിന്റെ ദൗത്യം. ഇതിന്റെ ഭാഗമായി കടലിലും കരയിലും പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ട്.
ചാവക്കാട് വരെയുള്ല വാര്‍ഡ് കടലോര ജാഗ്രതാ സമിതിക്കാര്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഇതുസംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ട്. തീരദേശ പോലീസിനോട് എല്ലാ സംവിധാനങ്ങളുമായി കടലോരത്ത് ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചാവക്കാട് വരെയുള്ല വാര്‍ഡ് കടലോര ജാഗ്രതാ സമിതിക്കാര്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഇതുസംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ട്. തീരദേശ പോലീസിനോട് എല്ലാ സംവിധാനങ്ങളുമായി കടലോരത്ത് ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.