ആപ്പ്ജില്ല

ജോളിയ്ക്ക് കിട്ടാനുള്ള 30 ലക്ഷം നല്‍കാനുള്ളവരാര്? ആളൂരിന്റെ നീക്കത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു

കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതുമായ പണമാണ് ജോളിയ്ക്ക് ലഭിക്കാനുള്ളതെന്നാണ് വിവരം. വിചാരണ തടവുകാരിയായി കഴിയുന്നതിനാല്‍ പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പരാതി.

Samayam Malayalam 30 Nov 2020, 4:50 pm
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയ്ക്ക് പലരില്‍ നിന്നുമായി 30 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്ന അഭിഭാഷകന്‍ ബി എ ആളൂരിന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം. ജോളി നല്‍കിയ മൊഴിയില്‍ റിയല്‍ എസ്‌റ്റേറ്റുകാരെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു. അവരിലേക്ക് ഇപ്പോള്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
Samayam Malayalam Jolly
ജോളി കൂടത്തായി (Samayam Malayalam)


Also Read: ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി; ആഞ്ഞടിക്കാന്‍ 'ബുര്‍വി', കേരളത്തിന് 24 മണിക്കൂര്‍ നിര്‍ണായകം

ജോളിയ്ക്ക് പണം നല്‍കാനുള്ളവര്‍ക്ക് കേസുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കും. പണം പിരിച്ചെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ആളൂരിന്റെ ഹര്‍ജി പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതുമായ പണമാണ് ജോളിയ്ക്ക് ലഭിക്കാനുള്ളതെന്നാണ് വിവരം. വിചാരണ തടവുകാരിയായി കഴിയുന്നതിനാല്‍ പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പരാതി. നിലവില്‍ ജോളി ജയിലിലായതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള അനുമതി നല്‍കണമെന്ന അഭിഭാഷകന്‍ ആളൂരിന്റെ നീക്കമാണ് അന്വേഷണ സംഘത്തില്‍ സംശയം ഉണ്ടാക്കിയത്.

Also Read: LIVE: ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് ഇ ഡി പരിശോധന

അതേസമയം, സാമ്പത്തികമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ പ്രതിയുടെ അഭിഭാഷകന്‍ ഇടപെടുന്നത് പ്രോസിക്യൂഷനും അതീവ ശ്രദ്ധയോടെയാണ് കാണുന്നത്. ജയിലിന് പുറത്ത് വെച്ച് അഭിഭാഷകനുമായി സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യവും ജോളി ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്