ആപ്പ്ജില്ല

നിരോധിത മേഖലയിൽ പ്രതിഷേധം; 250 പേർക്കെതിരെ കേസ്

വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.

Samayam Malayalam 16 Nov 2018, 4:13 pm
കൊച്ചി: അതീവ സുരക്ഷാ മേഖലയായ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നവർക്കെതിരെ പോലീസ് കേസ്. കണ്ടാലറിയാവുന്ന 250 പേർക്കെതിരെണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃപ്തി ദേശായിയെ വഴിതടഞ്ഞുകൊണ്ടുള്ള പ്രതിഷേധം വിമാനത്താവളത്തിൽ പ്രവർത്തനത്തെ ബാധിക്കുന്നതായി സിയാൽ എം ഡി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Samayam Malayalam police registered case against 250 people protesting in nedumbaserri airport
നിരോധിത മേഖലയിൽ പ്രതിഷേധം; 250 പേർക്കെതിരെ കേസ്


ശബരിമല സന്ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ പതിനൊന്ന് മണിക്കുറിന് ശേഷവും പ്രതിഷേധക്കാർ നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ബിജെപിയുടേയും സംഘപരിവാറിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധക്കാർ നെടുമ്പാശേരിയിൽ സംഘടിച്ചിരിക്കുന്നത്.

പ്രതിഷേധം കനത്തിതിനെത്തുടർന്ന് തൃപ്തിയെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ നീക്കം പരാജയപ്പെട്ടു. ദർശനം നടത്താതെ തിരികെ പോകാനാകില്ലെന്നാണ് തൃപ്തിയുടെ നിലപാട്. ദർശനം നടത്തുന്നതിനായി പോലീസിന്റെ സംരക്ഷണം അവർ ആവശ്യപ്പെട്ടു. ആറ് യുവതികൾക്കൊപ്പമാണ് പുലർച്ചെ 4.45ന് തൃപ്തി ദേശായി നെടുമ്പാശേരിയിലെത്തിയത്.

സ്വന്തം നിലയിൽ വാഹന സൌകര്യം ഒരുക്കുകയാണെങ്കിൽ തൃപ്തിയെ വിമാനത്താവളത്തിന് പുറത്തെത്തിക്കാമെന്ന് പോലീസ് ഉറപ്പുനൽകി. രാവിലെ ഉണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടി ആളുകളാണ് തൃപ്തിക്കെതിരെ പ്രതിഷേധവുമായി വിമാനത്താവള പരിസരത്ത് കൂട്ടം ചേർന്നിരിക്കുന്നത്. ഈ അവസ്ഥയിൽ സിയാലിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്