ആപ്പ്ജില്ല

കെ ആർ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

സമൂഹ മാധ്യമം വഴി മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

Samayam Malayalam 3 Sept 2019, 11:06 pm
കൊടുങ്ങല്ലൂര്‍: സമൂഹ മാധ്യമത്തിലെ വർഗീയ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ ആർ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊടുങ്ങല്ലൂർ പോലീസാണ് കേസെടുത്തത്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരവും, സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപരമായ പ്രചാരണം നടത്തിയതിന് 120 ഒ വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Samayam Malayalam kr indira


'താത്തമാർ പന്നികളെപ്പോലെ പെറുന്നുവെന്ന് പറയുന്നവർ സ്ത്രീ സമത്വത്തെക്കുറിച്ച് പറയുന്നു'; കെ ആർ ഇന്ദിരക്കെതിരെ ചിത്രകാരി

കൊടുങ്ങല്ലൂർ സ്വദേശി എം ആർ വിപിൻദാസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലാണ് ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റുകളെന്നാണ് പരാതിയിൽ പറയുന്നത്. കൊടുങ്ങല്ലൂർ സിഐ പി കെ പത്മരാജനാണ് പരാതി നൽകിയത്. ഇന്ദിരയുടെ സമൂഹമാധ്യമങ്ങൾ വഴി നടത്തിയ വർഗീയ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.

അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായതിനു പിന്നാലെ ഇന്ദിര ഫേസ്ബുക്കിൽ എഴുതിയ കുറിപ്പും കമന്റുകളുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മുസ്ലിം വിഭാഗത്തിലുള്ള ആളുകളെ അധിക്ഷേപിക്കുന്ന വിധത്തിലായിരുന്നു ഇന്ദിരയുടെ ഫേസ്ബുക്കിലെ പ്രതികരണം. ഇന്ദിരയുടെ പ്രതികരണങ്ങൾക്കെതിരെ രംഗത്തെത്തിയവർക്കെതിരെയും അവർ രൂക്ഷമായി പ്രതികരിക്കാൻ ആരംഭിച്ചതോടെയാണ് പോലീസിൽ പരാതിയെത്തിയത്.

"ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികൾ. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം. വോട്ടും റേഷൻകാർഡും ആധാർകാർഡും ഇല്ലാതെ. പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം"

'മുസ്ലിം സ്ത്രീകൾ പെറ്റു കൂട്ടും, സ്റ്റെറിലൈസ് ചെയ്യണം' കെ ആർ ഇന്ദിര വിവാദത്തിൽ

"താത്തമാർ പന്നിപെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തിൽ ഗർഭ നിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപെടാൻ." ഈ രണ്ട് പരാമർശങ്ങൾക്കെതിരെയാണ് പരാതി ഉയർന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്