ആപ്പ്ജില്ല

പെൺകുട്ടിയെ വനത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; ഇമാമിനെതിരെ പോക്സോ

പ്രദേശത്തെ സ്കൂളിൽനിന്നും പുറത്തേക്ക് വരികയായിരുന്ന 14 കാരിയെ പ്രലോഭിപ്പിച്ച് കാറിൽകയറ്റി വനമേഖലയിലേക്ക് കൊണ്ടുപോകവേയാണ് ഇമാം പിടിയിലായത്. ഒപ്പമുള്ളത് ഭാര്യയാണെന്നായിരുന്നു ഇമാം നാട്ടുകാരോട് പറഞ്ഞത്.

Samayam Malayalam 12 Feb 2019, 5:04 pm

ഹൈലൈറ്റ്:

  • സ്കൂൾ യൂണിഫോമിലായിരുന്നു പെൺകുട്ടി
  • നാട്ടുകാരെ കണ്ടപ്പോൾ പെൺകുട്ടി നിലവിളിച്ചു
  • പള്ളി ഭാരവാഹികൾ ഇമാമിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kasimi
തിരുവനന്തപുരം: പെൺകുട്ടിയെ വനത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇമാമിനെതിരെ കേസ്. തിരുവനന്തപുരം തോളിക്കോട് പള്ളിയിലെ മുൻ ഇമാം ഷഫീഖ് അൽ ഖാസിമിക്കെതിരെയാണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാറിൽ വനപ്രദേശത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ പരാതി ലഭിച്ചില്ലെന്ന ന്യായം പറഞ്ഞ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.
പ്രദേശത്തെ സ്കൂളിൽനിന്നും പുറത്തേക്ക് വരികയായിരുന്ന 14 കാരിയെ പ്രലോഭിപ്പിച്ച് കാറിൽകയറ്റി വനമേഖലയിലേക്ക് കൊണ്ടുപോകവേയാണ് ഇമാം പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഖാസിമിയെ തൊഴിലുറപ്പ് ജോലി ചെയ്തിരുന്നവർ തടഞ്ഞുനിർത്തി ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് പള്ളി ഭാരവാഹികളെ നാട്ടുകാർ വിവരം ധരിപ്പിച്ചു. തുടർന്ന് ഖാസിമിയുടെ പ്രവർത്തിയിൽ ദുരൂഹത തോന്നിയതിനെത്തുടർന്ന് പള്ളി കമ്മിറ്റി ഖാസിമിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.

സ്കൂൾ യൂണിഫോമിലായിരുന്നു പെൺകുട്ടി. മറ്റൊരു പെൺകുട്ടിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാരെത്തിയപ്പോൾ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി നിലവിളിച്ചു. കുട്ടി ആരാണെന്ന് ചോദിച്ചപ്പോൾ ഭാര്യയാണെന്നായിരുന്നു ഖാസിമിയുടെ മറുപടി.

സമൂഹമാധ്യമങ്ങളിലൂടെ മുസ്ലിം യുവാക്കളോട് നേർവഴിക്ക് നടക്കണമെന്ന് ഉപദേശിക്കുന്ന വ്യക്തയാണ് ഖാസിമി. കത്വയിൽ മുസ്ലിം പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവംവരെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളയാളാണ് ഖാസിമി. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ ലോകത്തുനിന്നും കടുത്ത പ്രതിഷേധമാണ് ഖാസിമിക്കെതിരെ ഉയർന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്