തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിച്ച ഇമാമിനെ ഒളിവിൽ കഴിയാൻ സഹായിച്ച ഏഴുപേരെ പ്രതിചേർത്തു. എസ്ഡിപിഐ നേതാക്കൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നൌഷാദ്, സുധീർ, അൽ അമീൻ, അഷറഫ്, എസ്ഡിപിഐ നേതാക്കളായ സലിം കരമന, നവാസ് തോന്നയ്ക്കൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് ഇമാം അൽ ഷഫീഖ് ഖാസിമിക്കെതിരെ പ്രത്യേകം കേസെടുത്തിട്ടുണ്ട്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് സഹോദരങ്ങളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇമാമിനെതിരെ മൊഴികൊടുക്കാൻ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും ഇമാമിനെതിരെ പരാതിപ്പെടാൻ പെൺകുട്ടിയുടെ കുടുംബവും തയ്യാറായിരുന്നില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെൺകുട്ടിയിപ്പോൾ.
മകളെ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നുകാട്ടി പെൺകുട്ടിയുടെ അമ്മ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി പെൺകുട്ടിയെ കാണാൻ മാതാപിതാക്കളെ അനുവദിച്ചിരുന്നു. പെൺകുട്ടിയുടെ പഠനം മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
ഇമാമിനെതിരെ മൊഴികൊടുക്കാൻ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും ഇമാമിനെതിരെ പരാതിപ്പെടാൻ പെൺകുട്ടിയുടെ കുടുംബവും തയ്യാറായിരുന്നില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെൺകുട്ടിയിപ്പോൾ.
മകളെ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നുകാട്ടി പെൺകുട്ടിയുടെ അമ്മ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി പെൺകുട്ടിയെ കാണാൻ മാതാപിതാക്കളെ അനുവദിച്ചിരുന്നു. പെൺകുട്ടിയുടെ പഠനം മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.