ആപ്പ്ജില്ല

കന്യാസ്ത്രീ പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതായി പോലീസ്

ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് കൂടുതൽ തെളിവ് തേടി പോലീസ്

Samayam Malayalam 22 Sept 2018, 4:12 pm
പാലാ: കന്യാസ്ത്രീ ജലന്ധർ ബിഷപ്പിനെതിരെ നൽകിയ പരാതി ശരിയാണെന്ന് തെളിഞ്ഞതായി പോലീസ്. 13 തവണ കന്യാസ്ത്രീയെ രണ്ടു വർഷത്തിനിടെ ബിഷപ്പ് പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. 2014-16 കാലയളവിലാണ് പീഡനം നടന്നത്. കേസ് അട്ടിമറിക്കാൻ ബിഷപ്പ് ശ്രമിച്ചതായും പോലീസ് വെളിപ്പെടുത്തി.ജാമ്യാപേക്ഷ തള്ളിയ കോടതി ബിഷപ്പിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാല് വർഷം മുൻപ് ഉപയോഗിച്ചിരുന്ന കന്യാസ്ത്രീയുടെ വസ്ത്രങ്ങളും ലാപ്‌ടോപ്പും പോലീസിന് തെളിവിനായി കണ്ടെത്തേണ്ടതുണ്ട്.
Samayam Malayalam franco arrested


ബിഷപ്പിനെതിരെ പരാതിയുമായി രംഗത്ത് വന്നപ്പോൾ ഭീഷണികൾ നേരിട്ടെന്നും കന്യാസ്ത്രീ വ്യക്തമാക്കി. സഭ വിട്ടുപോകേണ്ട അവസ്ഥയുണ്ടായെന്നും കന്യാസ്ത്രീ വെളിപ്പെടുത്തി.പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ബിഷപ്പിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം രണ്ടരക്ക് ബിഷപ്പിനെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. പോലീസ് കസ്റ്റഡിയെ ചോദ്യം ചെയ്ത് ബിഷപ്പിന്റെ അഭിഭാഷകൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.

മൂന്ന് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യൽ അവസാനിച്ചതിനാൽ ഇനി പോലീസ് കസ്റ്റഡിയിൽ തുടരേണ്ട എന്ന് ബിഷപ്പിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. പരിശോധനക്കായി ബിഷപ്പിന്റെ ഉമിനീരും രക്തസാമ്പിളും പോലീസ് ബലമായി ശേഖരിച്ചെന്നും ബിഷപ്പ് ജാമ്യാപേക്ഷയിൽ പരാമർശിച്ചു. അതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസിന് കൂടുതൽ പീഡന പരാതികൾ ലഭിച്ചു. ജലന്ധറിലും കേരളത്തിലെ വിവിധ ജില്ലകളിലുമാണ് പരാതികൾ ലഭിച്ചത്. ജലന്ധറിൽ നിന്ന് ലഭിച്ച പീഡന പരാതികൾ പഞ്ചാബ് പോലീസിനും കേരളത്തിലെ പരാതികൾ അതാത് ജില്ലാപോലീസ് മേധാവികൾക്കും കൈമാറി.ബിഷപ്പിനെതിരെ സമഗ്രാന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്