ആപ്പ്ജില്ല

അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുധ്യം മൂലം: പോലീസ് ഹൈക്കോടതിയിൽ

കന്യാസ്ത്രീകള്‍ക്ക് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് സത്യവാങ്മൂലം

Samayam Malayalam 13 Sept 2018, 11:06 am
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ പൊരുത്തക്കേടുകള്‍ മൂലമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കോടതയിൽ സമര്‍പ്പിച്ച പ്രത്യേക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പോലീസ് അറിയിച്ചത്.
Samayam Malayalam bishop franco


ഓഗസ്റ്റ് 13ന് ജലന്ധര്‍ ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തതിനു ശേഷമുള്ള അന്വേഷണ പുരോഗതി സംബന്ധിച്ച എല്ലാ വിവരങ്ങളുമുള്ള റിപ്പോര്‍ട്ടാണ് പോലീസ് ഹൈക്കോടതിയിൽ സമര്‍പ്പിച്ചത്. 27 പേജുള്ള സത്യവാങ്മൂലമാണ് ഇത്.

പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പിന്‍റെയും മറ്റ് സാക്ഷികളുടെയും മൊഴികളിലുള്ള വൈരുധ്യം പരിഹരിക്കണം. ഇതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 19ന് ഹാജരാകാൻ ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നാല് തലത്തിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഠത്തിലേയ്ക്കുള്ള ഫോൺ കോളുകള്‍ പോലും പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

കേസിലെ അന്വേഷണം നീണ്ടുപോകാനുള്ള കാരണം കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പോലീസ് അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്